മനഃസമാധാനത്തിനുള്ള ഒറ്റമൂലി
انظروا إلى من هو أسفل منكم ولا تنظروا إلى من هو
فوقكم فهو أجدر أن لا تزدروا نعمة الله عليكم“ (بخاری)
നബി(സ) പറഞ്ഞു: “നിങ്ങൾ നിങ്ങളെക്കാൾ താഴ്ന്നവരിലേക്ക്
നോക്കുക; ഉയർന്നവരിലേക്ക് നോക്കരുത്. അല്ലാഹു നിങ്ങൾക്ക്
നൽകിയ അനുഗ്രഹങ്ങളെ നിസാരമാക്കാതിരിക്കാൻ ഏറ്റവും
അനുയോജ്യമാണത്" (ബുഖാരി).
ആധുനിക സമൂഹം അഭിമുഖീകരിക്കുന്ന ഭീഷണമായ നിരവധി
മാനസിക പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയാണ് ഈ തിരുവചനം. മാറിയ
ജീവിത സങ്കൽപ്പങ്ങളുടെ ഫലമായി വർധിച്ചുവരുന്ന അപകർഷത,
നിരാശ, വിശാദം, മോഹഭംഗം എന്നിവക്കെല്ലാമുള്ള ഏറ്റവും നല്ല
പരിഹാരമാർഗമാണിത്. ആത്മഹത്യാമുനമ്പിലേക്ക് നീങ്ങിതുടങ്ങിയ
കേരളീയർക്കിടയിൽ ഈ ആശയം വ്യാപകമായി പ്രചരിപ്പിക്കപ്പെ
ടുകയാണെങ്കിൽ അനേകമാളുകളെ ജീവിതത്തിലേക്ക് തിരിച്ചു
കൊണ്ടുവരാൻ കഴിയും.
തന്നെക്കാൾ ഉയർന്നവരെ പോലെയാകാനുള്ള ഉൽകടമായ
ആഗ്രഹും മനുഷ്യപ്രകൃതിയാണ്. സ്വന്തം പരിമിതികളെ കുറിച്ചു
പോലും ആലോചിക്കാതെ അതിനുവേണ്ടി ഓരോ മനുഷ്യനും നിര
ന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവസാനം നിർഭാഗ്യവശാൽ
എല്ലാവഴികളും തന്റെ മുമ്പിൽ അടക്കപ്പെടുമ്പോൾ നിരാശബാധിച്ച്
വിശാദരോഗിയായി മാറുന്നു. അനിയന്ത്രിതമായ മാനസികാവസ്ഥ
യു മായി ജീവിക്കുന്ന പലരും മോഹഭംഗം സംഭവിച്ചവരാണ്
എന്നാൽ, പദ്ധതികൾ പരാജയപ്പെടുമ്പോൾ ഇതിനേക്കാൾ വലിയ പ
രാജയം ഏറ്റുവാങ്ങിയവർ ഇച്ഛാശക്തിയുടെ ഫലമായി ഉയർന്ന
സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ടെന്ന് ചിന്തിക്കണം.
അതുപോലെ മറ്റുള്ളവർക്ക് അല്ലാഹു നൽകിയ ചില കഴിവുകൾ
തനിക്കില്ലാത്തതിന്റെ പേരിൽ തന്നെ ഒന്നിനും കൊള്ളില്ല' എന്ന്
ചിന്തിക്കുകയും കാലക്രമേണ സമൂഹത്തിൽ നിന്ന് സ്വകാര്യതയി
ലേക്ക് ഉൾവലിഞ്ഞ് അപകർഷബോധത്തോടെ ജീവിതം തള്ളിനീ
ക്കുന്നതും കാണാം, തന്നെക്കാൾ താഴ്ന്ന നിലവാരത്തിലുള്ളവരി
ലേക്ക് നോക്കിയിരുന്നെങ്കിൽ ഈ പ്രശ്നം ഉടനെ പരിഹരിക്കാമാ
യിരുന്നു. അവനെക്കാൾ ശരീരപ്രകൃതിയിലും താഴെക്കിടയിലുളള
വർ ജീവിതത്തിൽ വിജയം വരിച്ചതായി കാണാം. കുറ്റങ്ങളും കുറ
വുകളുമില്ലാത്തവരായും അതുപോലെ സൃഷ്ടാവ് എന്തെങ്കിലും കഴിവ്
നല്കാത്തവരായും ആരുമില്ല. കഴിവുകളിലുള്ള ഏറ്റവ്യത്യാസം വിജ
യത്തെ ബാധിക്കുന്നില്ല എന്നീ സന്ദേശങ്ങൾ താഴെക്കിടയിലുളള
വിജയികളിൽ നിന്നുമുൾക്കൊളേളണ്ടതുണ്ട്.
വേറെ ചിലർ കൊക്കിൽ കൊള്ളാത്ത ആഗ്രഹങ്ങളുമായി ജീവി
ക്കുന്നവരാണ്. അവ നേടിയെടുക്കാനുള്ള മാർഗം കാണാതെ നിരാ
ശപൂണ്ട് ജീവിതമവസാനിപ്പിക്കുന്ന അവസ്ഥയിലായിരിക്കുന്നു. ഇവി
ടെയെല്ലാം "നിങ്ങൾ താഴ്സന്നവരിലേക്ക് നോക്കുക” എന്ന തിരുമൊഴി
ഉൾകൊള്ളുകയാണെങ്കിൽ പ്രശ്നങ്ങളെല്ലാം തരണം ചെയ്യാൻ പ്രയാ
സമില്ല. അല്ലാഹു മനുഷ്യവർഗത്തെ പലവിധത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്
ശരീര പ്രകൃതി, സ്വഭാവം, സൗന്ദര്യം, സാമ്പത്തിക ശേഷി,
സിദ്ധികൾ മുതലായ കാര്യങ്ങളിലെല്ലാം അവർക്കിടയിൽ അവസ്ഥാ
ന്തരമുണ്ട്. എല്ലാം അല്ലാഹു വിധിച്ചത് പോലെ മാത്രമേ സംഭവിക്കുകയുള്ളൂ.
മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അവിടെ പ്രസക്തിയില്ല.
മനുഷ്യകഴിവിന്റെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളെ കുറിച്ചാ
ലോചിച്ച് വിശാദരോഗിയാവാനല്ല, കിട്ടിയ കഴിവുകൾ ഉപയോഗിച്ച്
സൃഷ്ടാവിന്റെ വിധിക്കൊത്ത് ജീവിക്കാനാണ് ബുദ്ധിയുള്ള മനുഷ്യൻ
ചിന്തിക്കേണ്ടത്. അതോടൊപ്പം, തന്നെക്കാൾ താഴ്ന്ന നിലവാരത്തി
ലുളള സഹജീവികളിലേക്ക് നോക്കുകയാണെങ്കിൽ തന്റെ പരാതി
കൾ നിരർത്ഥകമാണെന്ന് ബോധ്യമാവുകയും അല്ലാഹുവിന്റെ അപാ
രമായ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യാൻ നിർബന്ധിതനാവുകയും
ചെയ്യും. ഉദാഹരണമായി, മാസവരുമാനം രണ്ടായിരമുള്ളവർ
ആയിരം കിട്ടുന്നവരെ കുറിച്ച് ചിന്തിക്കുമ്പോൾ, അല്ലാഹുവിന്റെ
ഔദാര്യത്തിൽ സം നന്ദിയുള്ളവനാകുന്നു. പതിനായിരം കിട്ടുന്നവനെ
കുറിച്ചോർത്ത് നീറിപ്പുകയുന്നവൻ, തനിക്ക് അല്ലാഹു നൽകിയ അനു
ഗ്രഹത്തെ നിസ്സാരമാക്കുന്നവനാണ്.
ഏറ്റവ്യത്യാസമുണ്ടാവുമെങ്കിലും പ്രശ്നങ്ങളില്ലാത്തവരായി ആര
മില്ല. രോഗം, പരാജയം, ഭയം, സാമ്പത്തിക തകർച്ച, വേർപാട് എന്നി
വയെല്ലാം ജീവിതത്തിൽ മാറി മാറി വരുന്ന യാഥാർത്ഥ്യങ്ങളാണ്
ഇത്തരം ഘട്ടങ്ങളിൽ അമിതമായി ദു:ഖിച്ചിരിക്കാനോ ജീവിതം അവ
സാനിപ്പിക്കാനോ അല്ല, എല്ലാം ക്ഷമിച്ച് ആത്മനിയന്ത്രണം പാലി
ക്കാനാണ് അല്ലാഹുവിന്റെ കല്പന.
ആരോഗ്യം, വിജയം, നിർഭയത്വം, സാമ്പത്തികാഭിവൃദ്ധി എന്നിവി
യിൽ അമിതമായി സന്തോഷിക്കാനും പാടില്ല. സുഖദു:ഖങ്ങളിൽ
മിതത്വം പാലിക്കുക, എല്ലാം പരീക്ഷണമാണ്. ഐഹിക ജീവിത
ത്തിൽ സുഖദു:ഖങ്ങളിലുടെ പരീക്ഷിച്ചുകൊണ്ടിരിക്കും. ക്ഷമാശീ
ലർക്ക് സന്തോഷവാർത്തയറിയിക്കാനാണ് ഖുർആന്റെ അധ്യാപനം.
അല്ലാഹു പറയുന്നു: “തീർച്ചയായും ഫലങ്ങൾ, ശരീരം, സമ്പത്ത്
എന്നിവ ചു ആ അ ൽ കൊണ്ടും അ ൽ പം വിശപ്പ്, ഭയം
എന്നിവകൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്. ക്ഷമാ
ശീലർക്ക് നീ സന്തോഷവാർത്ത അറിയിക്കുക" (ബഖറ:155)
മനസ്സ് പതറിപ്പോകുന്ന ഇത്തരം വിഷമസന്ധികളിൽ തന്നെക്കാൾ
പ്രയാസമനുഭവിക്കുന്ന സഹജീവികളെ കുറിച്ച് ഒരുവേള ചിന്തിക്കാൻ
തയ്യാറായാൽ ഇഛാശക്തി വീണ്ടെടുത്ത് സമാധാനത്തോടെ ജീവി
ക്കാൻ കഴിയും. ഭൗതിക കാര്യങ്ങളിൽ തന്നെക്കാൾ ഉയർന്നവരി
ലേക്കാണ് നോക്കേണ്ടത്. സ്വന്തം വീഴ്ചകളെക്കുറിച്ച് ബോധവാ
നാകാനും സൽകർമ്മങ്ങൾ വർധിപ്പിക്കാനും ഉയർന്നവനിലേക്കുള്ള
നോട്ടം കാരണമായി സാധിക്കും.
ഇമാം ബുഖാരി (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ
ഇങ്ങനെ കാണാം- നബി(സ) പറഞ്ഞു: “നിങ്ങളിൽ ഒരാൾ തന്നെ
ക്കാൾ സ്യഷ്ടിപ്പിലോ സാമ്പത്തിക ഉൽകൃഷ്ടനാകപ്പെട്ടവനിലേക്ക്
നോക്കിയാൽ തന്നെക്കാൾ താഴ്ന്നവനിലേക്ക് നോക്കി കൊള്ളട്ടെ
(ബുഖാരി).
അതിനാൽ, ആത്മീയ കാര്യങ്ങളിൽ തന്നെക്കാൾ താഴെക്കിടയി
ലുള്ള തെമ്മാടികളിലേക്ക് നോക്കി സമാധാനിച്ചിരിക്കാതെ പരമാ
വധി നന്മ പ്രവർത്തിക്കാൻ മനുഷ്യൻ ബാധ്യസ്ഥനാണ്.
No comments:
Post a Comment