എന്താണ് പ്രാര്‍ത്ഥിക്കുന്നതെന്ന് സ്വയം മനസ്സിലാക്കി മനസ്സാന്നിദ്ധ്യത്തോടും ആത്മാര്‍ത്ഥതയോടും കൂടി പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമേ പ്രാര്‍ത്ഥന ഫലവത്താവൂ! എന്നാല്‍ മാത്രമേ, നമുക്ക് സമാധാനവും ശാന്തിയും കൈവരൂ! ഹൃദയം തട്ടിയുള്ള പ്രാര്‍ത്ഥനകളാണ് അല്ലാഹു സ്വീകരിക്കുക. അല്ലാഹുവിന് അറിയാത്തതായി ഒരു ഭാഷയുമില്ല. ആയതിനാല്‍ , ആവശ്യങ്ങള്‍ , മലയാളത്തില്‍ ത്തന്നെ ഹൃദയം തുറന്ന് അല്ലാഹുവിനോട് ചോദിക്കാം. പ്രാര്‍ത്ഥനയ്ക്കുത്തരം കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് നമസ്കാരത്തിന് ശേഷമുള്ള സമയം. ഫര്‍ള് നമസ്കാരങ്ങള്‍ക്കും, സുന്നത്ത് നമസ്കാരങ്ങള്‍ക്കും ശേഷമുള്ള സമയങ്ങളില്‍ എന്താവശ്യങ്ങളും അല്ലാഹുവിന് സമര്‍പ്പിക്കാം. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് പെട്ടെന്നു തന്നെ ഇത്തരം കിട്ടിക്കൊള്ളണമെന്നില്ല. കുറെ തവണ ചോദിയ്ക്കുമ്പോള്‍ , കുറച്ച് വൈകിയാലും അല്ലാഹു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കില്ല.
ഒരു നബിവചനം ശ്രദ്ധിക്കുക.
'മനുഷ്യന്‍ പ്രാര്‍ത്ഥിച്ചാല്‍ മൂന്നു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് ലഭിക്കാതിരിക്കില്ല. ഒന്നുകില്‍ , അവന്റെ ആവശ്യം നിറവേറും. അതുമല്ലെങ്കില്‍ , അവന്‍ ആവശ്യപ്പെട്ടതിനേക്കാള്‍ ഉത്തമമായത് അവനുവേണ്ടി പരലോകത്ത് അല്ലാഹു സൂക്ഷിച്ചുവെയ്ക്കും'. അല്ലാഹുവിനോട് ആവശ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒരു ലജ്ജയും തോന്നേണ്ടതില്ല. നമ്മുടെ ജീവനാഡിയേക്കാള്‍ അടുത്തുള്ള അല്ലാഹു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട് എന്ന ധാരണയോടെ തന്നെയായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടത്. നമ്മുടെ ചുറ്റുപാടും ദാരിദ്യ്രം കൊണ്ടും രോഗങ്ങള്‍ കൊണ്ടും മറ്റും കഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. തങ്ങളെ അല്ലാഹു ശ്രദ്ധിക്കുന്നില്ല! എന്നായിരിക്കും ഇവര്‍ പറയുക. പക്ഷെ, ഇവര്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നുണ്ടോ? ഇല്ലെന്നതാണ് സത്യം. വെറും പ്രാര്‍ത്ഥന കൊണ്ട് കാര്യമില്ല. ആദ്യം അഞ്ചുനേരം നമസ്കാരം നിലനിര്‍ത്തി ഒരു മുസ്ലിമാവുകയാണ് വേണ്ടത്. പിന്നീട്, നമസ്കാര ശേഷവും മറ്റ് സമയങ്ങളിലും ദുരിതങ്ങളിൽ നിന്നും ദാരിദ്യ്രത്തില്‍ നിന്നും രോഗദുരിതങ്ങളില്‍ നിന്നും ഞങ്ങളെ കരകയറ്റേണമേ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടത്.
സഹോദരങ്ങളേ....
അല്ലാഹുവിനോട് ഇസ്തിഅഫാർ വർദ്ധിപ്പിക്കേണ്ട സമയമാണിത്,
കേരളത്തിന്റെ ഒരു ഭാഗം മഴക്കെടുതി കൊണ്ടും മറ്റൊരു ഭാഗം ഉരുൾപൊട്ടൽ കൊണ്ടും, അതോടൊപ്പം നിറഞ്ഞ് കവിഞ്ഞ വെള്ള സംഭരണികളായി ഡാമുകളും. വെള്ളം കൊണ്ട് അല്ലാഹു നമ്മെ പരീക്ഷിക്കുന്നു....
ഇത് അല്ലാഹുവിന്റെ ശിക്ഷയാകാതിരിക്കാൻ നാം എല്ലാം അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, ഇസ്തിഅഫാർ ധാരാളമായി വർദ്ധിപ്പിക്കുകയും ചെയ്യുക......
ഒരു വ്യക്തിക്ക് ഭൂമിയിൽ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷപെടാൻ രണ്ടു കാര്യമാണുള്ളത്.
ഒന്നാമത്തെ കാര്യം നമ്മുടെ ഇടയിൽ നിന്നും എടുത്തു മാറ്റി, രണ്ടാമത്തേത് ഇപ്പോഴും നമുക്ക് ലഭ്യമാണ്.
ഒന്നാമത്തെ കാര്യം എന്ന് പറഞ്ഞത് അല്ലാഹുവിന്റെ റസൂൽ (സ) ആണ്. രണ്ടാമത്തേത് ഇസ്തിഗ്ഫാറും.
*"എന്നാൽ നീ അവർക്കിടയിൽ ഉണ്ടായിക്കൊണ്ടിരിക്കേ അള്ളാഹു അവരെ ശിക്ഷിക്കുന്നതല്ല. അവർ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അള്ളാഹു അവരെ ശിക്ഷിക്കുന്നതല്ല.* (അൽ അൻഫൽ - 8 : 33)
ഒരിക്കലും ഇസ്തിഗ്ഫാർ ഒഴിവാക്കരുത്, നിസ്സാരമായി കാണരുത്.അല്ലാഹുവിനോട് ആത്മാർഥമായി ഇസ്തിഗ്ഫാർ ചൊല്ലുക. ഇന്ഷാ അല്ലാഹ്. അള്ളാഹു അതിനു ഉത്തരം നൽകുക തന്നെ ചെയ്യും.
ആരെങ്കിലും തുടർച്ചയായി ഇസ്തിഗ്ഫാർ ചെയ്താൽ അവന്റെ പ്രയാസങ്ങളും മനഃസ്‌താപങ്ങലും നീക്കുന്നതോടൊപ്പം , അവൻ ഒരിക്കലും പ്രതീക്ഷിക്കാത്തവിധം അവനു അല്ലാഹുവിന്റെ അടുത്ത് നിന്നും അനുഗ്രഹങ്ങൾ ലഭിക്കുന്നതാണ്.
എല്ലാ വിധത്തിലുള്ള പ്രകൃതിദുരന്തത്തിൽ നിന്നും الله എല്ലാവരേയും കാത്തുരക്ഷിക്കട്ടെ
വിപത്തുകളിൽ പെട്ടവർക്ക് الله ശഹീദിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
No comments:
Post a Comment