Thursday, 28 June 2018

വാസ്തു ശാസ്ത്രം....









       *കന്നിമൂല യാഥാർത്ഥ്യമെന്ത്...?*

വീട് മറ്റു നിർമ്മിതകൾ
തുടങ്ങിയവയുടെ നിർമ്മാണാനുബന്ധമായി
തച്ചുശാസ്ത്രം അനുശാസിക്കുന്ന നിരവധി
മാർഗ്ഗ നിർദ്ദേശങ്ങളും നിയമങ്ങളുമുണ്ട്.

ഈ നിയമ നിർദ്ദേശങ്ങളിൽ ചിലത് ഇസ്ലാമിക
വിരുദ്ധവും മറ്റു ചിലത് മതപരമായി
എതിർക്കപ്പെടേണ്ടാത്തതുമാണ്.

ഇവയിൽ ഇസ്ലാമിക
വിരുദ്ധമായവയും അല്ലാത്തവയുമുണ്ട്.


വാസ്തു ശാസ്ത്രത്തിൽ പറയുന്ന
കാര്യങ്ങളെല്ലാം ഇസ്ലാമിക
വിരുദ്ധമെന്ന് പറയുക
സാധ്യമല്ലെങ്കിലും
*വാസ്തു പൂജ, വാസ്തു ബലി* പോലോത്തവ തെറ്റും
മതവിരുദ്ധവും ഏകദൈവ വിശ്വാസത്തിന്
കളങ്കമേൽപ്പിക്കുന്നതുമാണ് (ശിർക്ക്)
എന്നതില് ഒട്ടും സംശയമില്ല.

ഇതുപോലെ തന്നെ
നിശിദ്ധവും (ഹറാം) അനുകരിക്കാൻ
പാടില്ലാത്തതുമായ നിർദ്ദേശങ്ങൾ
വേറെയുമുണ്ട്.
 അഥവാ,
ഇസ്ലാമിക
കർമ്മ-വിശ്വാസ ശാസ്ത്രങ്ങൾക്ക് വിരുദ്ധമായ
കാര്യങ്ങളെ ഒരിക്കലും
നീതീകരിക്കാനാവില്ല എന്ന്
ചുരുക്കം.

ഇനി, പ്രയോഗതലത്തിലേക്ക് വരുമ്പോൾ
മുസ്ലിംകൾ
വാസ്തു ബലി, വാസ്തു പൂജ
തുടങ്ങിയ മതവിരുദ്ധമായ കാര്യങ്ങൾ
ചെയ്യുകയോ ചെയ്യിക്കുകയോ
ഇല്ലെന്നതാണ് വസ്തുത.
എന്നാൽ
മതവിരുദ്ധമല്ലാത്ത കാര്യങ്ങൾ
കേവലം
*തച്ചുശാസ്ത്രത്തിന്റെ ഭാഗമാണ്* എന്നതു
കൊണ്ട്
എതിർക്കപ്പെടേണ്ടതില്ല എന്ന
കാര്യം ഏറെ പ്രസക്തമാണ്.

വാസ്തു ശാസ്ത്രമെന്നാൽ പലരും
ധരിച്ചുവെച്ചിരിക്കുന്ന പോലെ
കന്നിമൂലയും അനുബന്ധ പ്രശ്നങ്ങളും
മാത്രമല്ല.

 ചിലയിടങ്ങളിൽ വീടു
വെക്കരുതെന്നും
വീടെടുത്താൽ ദോശകരമായി
ബാധിക്കുമെന്നും വാസ്തുശാസ്ത്രം
നമ്മെ ബോധിപ്പിക്കുന്നുണ്ട്.

ഉദാഹരണമായി
ഹൈന്ദവ ആരാധനാ
കേന്ദ്രങ്ങളായ അമ്പലങ്ങളുടെ
സമീപങ്ങളിൽ
വീടു
വെക്കരുതെന്ന് ഹൈന്ദവ ശാസ്ത്ര
വിദഗ്ദ്ധർ തന്നേ പറയുന്നുണ്ട്.

 എന്നാൽ
ഇസ്ലാമികമായി ഇത്തരം സ്ഥലങ്ങളിൽ
വീട്, കെട്ടിടങ്ങൾ മുതലായവ പണി
കഴിക്കുന്നതിന്ന് വിരോധമില്ലെങ്കിൽ
പോലും പൈശാചികമായ ഉപദ്രവങ്ങൾക്ക്
സാധ്യതയേറെയാണ്.

കാരണം
സത്യനിഷേധികളുടെ ആരാധനാ മൂർത്തികൾ
നമ്മുടെ കാഴ്ചപ്പാടിൽ
പൈശാചിക
ശക്തികളാണ്.

ഇതുപോലെത്തന്നെയാണ്
കന്നിമൂലയിലെ ശൗചാലയ നിർമാണം,
ശൗചാലയത്തിനുള്ള കുഴി തുടങ്ങിയവയുടെ
നിർമ്മാണവും.

ഇത്തരം നിർമ്മിതികൾ
അവരുടെ ദേവന്മാരുടെ
കോപത്തിന്നും അപ്രീതിക്കും
വഴിവെക്കുമെന്നാണ് അവരുടെ
വിശ്വാസം.

അഥവാ,
നാം
ശൈത്താന്മാരെന്ന്
 വിളിക്കുന്ന
*ദേവൻ,ദേവി, അസുരൻ, ഭൂതങ്ങൾ* തുടങ്ങിയവരുടെ
ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നർത്ഥം.

പിശാചുക്കൾ ഉപദ്രവം
ചെയ്യുമെന്ന് വിശ്വസിക്കുന്നത്
ഒരിക്കലും നമ്മുടെ
ആശയാദർശങ്ങൾക്ക് വിരുദ്ധമല്ല താനും.

മാത്രമല്ല പിശാചുക്കളുടെ കഴിവുകളെ
കുറിച്ച് വിശുദ്ധ ഖുർആൻ തന്നെ
പ്രതിപാദിക്കുന്നുമുണ്ട്.

*മറ്റൊരുകാര്യം,*

നാം ശത്രുവിന്റെ
കഴിവിനെ അംഗീകരിച്ചു
കൊടുക്കുന്നത് അവരോടുള്ള
ആദരവുകൾ കൊണ്ടോ ബഹുമാനം
കൊണ്ടോ അല്ല. മറിച്ച് അവരുടെ
ഉപദ്രവങ്ങളിൽ
നിന്ന് രക്ഷ നേടാൻ വേണ്ടി
മാത്രമാണ്.
ഉദാഹരണത്തിന്
ഒരു സ്ഥലത്ത് ഉഗ്ര വിഷമുള്ള ഒരു
സർപ്പമുണ്ടെന്ന് ഒരാൾ അറീച്ച് തന്നാൽ


അയാൾ ഇതര സമുദായത്തിലെ
പ്രതിനിധിയാണെങ്കിൽ
പോലും
സർപ്പത്തെ കൊന്നു
കീഴടക്കാൻ മാത്രം ശേഷിയില്ലാത്ത ഒരാൾ
അവിടേക്ക് പോവാതിരിക്കുന്നതിനെ
നമുക്കെങ്ങിനെ
എതിർക്കാനാവും? (സർപ്പത്തോടുള്ള
വിധേയപ്പെടലായി ഈ ഒഴിഞ്ഞു
മാറലിനെ എങ്ങിനെയാണ്
വിലയിരുത്താനാവുക?)

ഇസ്ലാമിക ശരീഅത്ത്
സ്വഭൂമിയിലെവിടെയും
വീടെടുക്കാൻ അനുമതി
നൽകെത്തന്നെ പഞ്ചായത്ത്,
മുനിസിപ്പാലിറ്റി തുടങ്ങി ഭരണകൂടം
അനുശാസിക്കുന്ന നിയമങ്ങൾ പാലിച്ചു
മാത്രമല്ലേ നാം വീടെടുക്കാറുള്ളൂ.
അപ്രകാരം തന്നെയാണ് വാസ്തു
ശാസ്ത്ര നിയമങ്ങൾ പാലിക്കുന്നതും.


*പിശാചുക്കൾക്ക് കഴിവുണ്ടോ?*

ജിന്ന്, ശൈത്വാന് ഇവ രണ്ടും ഒരു
വിഭാഗമാണെന്നാണ് ഭൂരിപക്ഷ
പണ്ഡിതന്മാരുടെയും പക്ഷം.

മുസ്ലിം ആണെങ്കിൽ *ജിന്ന്*
എന്നും കാഫിറാണെങ്കില് *ശൈത്വാൻ* എന്നും
വിളിക്കപ്പെടുന്നുവെന്നതാണ്
പ്രബലാഭിപ്രായം.

വ്യത്യസ്ഥ തരം
പിശാചുക്കളെ കുറിച്ചും ഇസ്ലാമിക
ഗ്രന്ഥങ്ങളിൽ തന്നെ കാണാം.

ഇഫ്രീത്ത്
വിഭാഗത്തിന്റെ അസാധാരണമായ
ശക്തി വൈഭവത്തെ കുറിച്ച്
സൂറത്തുന്നംലിലെ 39-ാം
സൂക്തത്തിൽ കാണാം.

സൂറത്തുസ്സബഅ് 13-ാം സൂക്തവും
സൂറത്തുൽ അമ്പിയാഅ് 82-ാം സൂക്തവും
സൂറത്തുൽ ബഖറ 168-ലും മറ്റുമായി പിശാച് മനുഷ്യന്റെ
കഠിന ശത്രുവാണെന്ന ഖുർആന്റെ
ഓർമ്മപ്പെടുത്തൽ ഇവിടെ ചേർത്തു
വായിക്കേണ്ടതാണ്.

 *പിശാച് മനുഷ്യന്റെ എതിരാളിയാണെന്ന്* ഖുർആനും
 *വാസ്തു ശാസ്ത്ര നിയമങ്ങൾ പാലിക്കാതിരുന്നാൽ ഉണ്ടായേക്കാവുന്ന വിപത്തുകളെ* കുറിച്ച്
പിശാചിന്റെ സിൽബന്ധികളായ ഹൈന്ദവ
സഹോദരങ്ങളും മുന്നറിയിപ്പ് നൽകുന്ന
സാഹചര്യത്തിൽ ഇസ്ലാമിക വിരുദ്ധമല്ലാത്ത
അത്തരം നിര്ദ്ദേശങ്ങൾ പാലിക്കുന്നതു
കൊണ്ട് എന്തു പ്രശ്നമാണുള്ളത് ?

എന്നാൽ,
ഇത്തരം
മാനദണ്ഡങ്ങളൊന്നും
പാലിക്കാതിരുന്നിട്ടും
പ്രശ്നങ്ങളിലകപ്പെടാതെ
ജീവിതം മുന്നോട്ടു കൊണ്ടു
പോകുന്നവരുമുണ്ടല്ലോ എന്നു
ചോദിക്കുന്നവരുണ്ട്.


പലപ്പോഴും യാദൃശ്ചികമായി
തച്ചുശാസ്ത്ര നിയമങ്ങളുമായി യോജിച്ചു വരുന്ന
നിർമ്മാണമാണ് അതിന്റെ
കാരണങ്ങളിലൊന്നെന്ന്
പറയേണ്ടി വരും.

 മറ്റൊന്ന്,
മഹാന്മാരുടെ കാർമ്മികത്വത്തിൽ
നിർവ്വഹിക്കപ്പെട്ട
നിർമാണമാണെങ്കിൽ അവരുടെ
ആത്മീയ ശക്തി കൊണ്ട്
പ്രശ്നങ്ങളെല്ലാം
പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്.

*വീട് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

ഭൂമിയിൽ മനുഷ്യ വാസത്തിന് യോഗ്യമല്ലാത്ത
ചിലയിടങ്ങളുണ്ട്.
 മനുഷ്യസൃഷ്ടിപ്പിനു മുമ്പേ സൃഷ്ടിക്കപ്പെട്ട
ജിന്ന്, ശൈത്വാന്മാരും
ഈ ഭൂമിയില്
തന്നെയാണല്ലോ വസിച്ചു പോകുന്നത്.

നമ്മുടെ പ്രത്യക്ഷ ശത്രുവായ അവർ
തങ്ങളുടേതെന്ന് കരുതുന്ന ഭൂമിയാണ്
നാം വീടു വെക്കാൻ
തെരെഞ്ഞെടുക്കുന്നതെങ്കിൽ
അവർ നമ്മെ
ഉപദ്രവിക്കാൻ സാധ്യത കൂടുതലാണ്.

അവരെ ആ സ്ഥലത്ത് നിന്ന്
കെട്ടുകെട്ടിക്കാന് കഴിവില്ലാത്ത
പക്ഷം അത്തരം സ്ഥലങ്ങൾ
ഉപേക്ഷിക്കുകയെന്നത് മാത്രമാണ്
നമുക്ക് ചെയ്യാനാവുക.

ചുരുക്കത്തിൽ,
ഒരു സാധാരണ മനുഷ്യനെ
സംബന്ധിച്ചേടത്തോളം വീട്
നിർമ്മാണനിയമങ്ങൾ പാലിക്കുന്നതു
തന്നെയാണ് അവന്റെ
ആരോഗ്യത്തിന് ഗുണകരം.

മഴ, വെയിൽ
തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ
പരിഗണിച്ച്, രോഗാണുക്കൾ, വിഷ ജന്തുക്കൾ
തുടങ്ങിയവയൊക്കെ
പരിഗണിച്ച് അവയെ പ്രതിരോധിക്കാൻ
പ്രാപ്തമായ രീതിയിൽ ഗൃഹനിർമ്മാണം
നിർവ്വഹിക്കാറില്ലേ. എന്നാൽ നമ്മുടെ
ആജന്മ ശത്രുവായ പിശാചിന്റെ
അക്രമണ, ഉപദ്രവങ്ങളിൽ നിന്ന് രക്ഷ നേടാൻ
ചില നിയമങ്ങൾ നമുക്കും പാലിച്ചുകൂടേ..?!

*ഇനി വീട്, സ്ഥലം മുതലായവയുടെ ഗുണദോഷങ്ങളെ കുറിച്ച് പ്രമാണങ്ങൾ പരാമർശിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം*

സൂറത്തുൽ ഇസ്റാഇൽ ബൈത്തുൽ മുഖദ്ദസ്
കുടികൊള്ളുന്ന അതിന്റെ
ചുറ്റുപാടും
അനുഗ്രഹിക്കപ്പെട്ടതാണ്
(ബറക്കത്ത്
ചെയ്യപ്പെട്ടതാണ്) എന്ന്
പറഞ്ഞിട്ടുണ്ട്.

എന്നാൽ,
ചില നാടുകളെയും
പ്രദേശങ്ങളെയും കുറിച്ച് മോശമായും
ചിലയിടങ്ങളിൽ അല്ലാഹുവിന്റെ
കോപവും ശിക്ഷയും ഇറങ്ങിയതായും
പ്രമാണങ്ങളിൽ കാണാനാവും.
 മാത്രമല്ല,
യാത്രക്കിടയിലും മറ്റും അത്തരം
സ്ഥലങ്ങൾ അതിവേഗം
വിട്ടുകടക്കണമെന്ന്
ഹദീസുകളിലുമുണ്ട്.

 അനസ് (റ)
നിവേദനം ചെയ്ത ഹദീസ്
ഇങ്ങിനെയാണ്,
 അൻസ്വാരികളിൽപെട്ട ഒരു വ്യക്തി പ്രവാചകനോട്
പറഞ്ഞു:
ഞങ്ങൾ
ഒരു വീട്ടിലായിരുന്നു.
അവിടെ ഞങ്ങൾ ഒത്തിരി പേരുണ്ടായിരുന്നു,
ധാരാളം സമ്പത്തുമുണ്ടായിരുന്നു.
എന്നാൽ
ഞങ്ങൾ താമസം മാറിയപ്പോൾ
ഞങ്ങളുടെ അംഗബലവും
സാമ്പത്തിക ഭദ്രതയും കുറഞ്ഞു.

 ഇതു കേട്ട
പ്രവാചകൻ(സ്വ) പറഞ്ഞു:
നിങ്ങൾ
നിന്ദ്യമായ നാടിനെ ഉപേക്ഷിച്ചു പോവുക.
 ﻋﻦ ﺍﻧﺲ ﺑﻦ ﻣﺎﻟﻚ ﻗﺎﻝ ﺟﺎﺀ ﺭﺟﻞ ﻣﻦ ﺍﻻﻧﺼﺎﺭ ﺇﻟﻰ ﺭﺳﻮﻝﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ
 ﻓﻘﺎﻝ: ﻳﺎﺭﺳﻮﻝ ﺍﻟﻠﻪ ﺍﻧﺎ ﻛﻨﺎ
ﻓﻲ ﺩﺍﺭ
 ﻛﺜﻴﺮ ﻓﻴﻬﺎ ﻋﺪﺩﻧﺎ ﻭﻛﺜﻴﺮ ﻓﻴﻬﺎ ﺍﻣﻮﺍﻟﻨﺎ
 ﺛﻢ ﺗﺤﻮﻟﻨﺎ
ﺇﻟﻰ ﺩﺍﺭ ﺍﺧﺮﻯ
 ﻓﻘﻞ ﻓﻴﻬﺎ ﻋﺪﺩﻧﺎ ﻭﻗﻠﺖ ﻓﻴﻬﺎ ﺍﻣﻮﺍﻟﻨﺎ
ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ:
 ﺩﻋﻮﻫﺎ ﺫﻣﻴﻤﺔ
(സുനനുൽ കുബ്റ, ബൈഹഖി)


*ഒന്നിനു പിറകെ ഒന്നായി ആളുകൾ വന്നു താമസിക്കുകയും അവരെല്ലാം നശിക്കുകയും ചെയ്ത എത്ര വീടുകളാണ്* വീടിന്റെ
അപശകുനത്തെ കുറിച്ച്
ചോദിക്കപ്പെട്ടപ്പോൾ ഇമാം മാലിക് (റ)
നൽകിയ ഈ മറുപടി ഇവിടെ
വളരെയധികം പ്രസക്തമാണ്.

 ﻗَﺎﻝَ ﺃَﺑُﻮ
ﺩَﺍﻭُﺩَ ﻗُﺮِﺉَ ﻋَﻠَﻰ ﺍﻟْﺤَﺎﺭِﺙِ ﺑْﻦِ ﻣِﺴْﻜِﻴﻦٍ ﻭَﺃَﻧَﺎ ﺷَﺎﻫِﺪٌ ﺃَﺧْﺒَﺮَﻙَ
ﺍﺑْﻦُ ﺍﻟْﻘَﺎﺳِﻢِ ﻗَﺎﻝ
َ ﺳُﺌِﻞَ ﻣَﺎﻟِﻚٌ ﻋَﻦِ ﺍﻟﺸُّﺆْﻡِ ﻓِﻰ ﺍﻟْﻔَﺮَﺱِ
ﻭَﺍﻟﺪَّﺍﺭِ
ﻗَﺎﻝَ
*ﻛَﻢْ ﻣِﻦْ ﺩَﺍﺭٍ ﺳَﻜَﻨَﻬَﺎ ﻧَﺎﺱٌ ﻓَﻬَﻠَﻜُﻮﺍ ﺛُﻢَّ ﺳَﻜَﻨَﻬَﺎ ﺁﺧَﺮُﻭﻥَ ﻓَﻬَﻠَﻜُﻮﺍ*
 ﻓَﻬَﺬَﺍ ﺗَﻔْﺴِﻴﺮُﻩُ ﻓِﻴﻤَﺎ ﻧَﺮَﻯ ﻭَﺍﻟﻠَّﻪُ ﺃَﻋْﻠَﻢ.

താമസയോഗ്യമല്ലാത്ത
സ്ഥല-സാഹചര്യങ്ങളുണ്ടെന്ന്
ഇവയിൽ നിന്ന്
മനസ്സിലാക്കാം.

അതുകൊണ്ടുതന്നെ വീട് എടുക്കുന്നതിനു മുമ്പ്
സ്ഥലസാഹചര്യങ്ങൾ
വാസയോഗ്യമാണോ എന്ന് തീർച്ചയായും
പരിശോധിക്കേണ്ടതാണ്.

ഇനി, വീട്
താമസയോഗ്യമല്ലെങ്കില് അവിടുന്ന്
മാറിത്താമസിക്കണമെന്നാണ് പ്രവാചകന്
(സ്വ)-യുടെ വാക്ക്.


മറ്റു നാടുകളോട്/പ്രദേശങ്ങളോട് താരതമ്യം
ചെയ്യുമ്പോൾ ഇന്ത്യയിൽ
വാസ്തു
സംബന്ധിയായ പ്രശ്നങ്ങൾ ധാരാളമാണ്.

നമ്മുടെ രാഷ്ട്രം ഹൈന്ദവ/ ഇസ്ലാമേതര
സംസ്കാരങ്ങളുടെ
കളിത്തൊട്ടിലായിരുന്നതിനാൽ
തന്നെ ഇവിടെ ക്ഷേത്ര,
പ്രതിഷ്ഠകൾ ധാരാളമുണ്ടെന്നതും
പൈശാചിക ബാധക്ക്
സാധ്യതയേറെയുള്ളതാണെന്നതും
തന്നെയാണ് അതിനു കാരണം.

നമ്മുടെ മുൻഗാമികളായ പണ്ഡിത
ശ്രേഷ്ഠരും മഹത്തുക്കളും
 വീട്,
സ്ഥല നിർണ്ണയത്തെ
എതിർത്തിരുന്നില്ല എന്നതു തന്നെ ഈ
നിയമങ്ങൾ
പാലിക്കപ്പെടേണ്ടതാണെന്നതിലേക്കുള്ള സൂചനയാണ്.


ഇനി, വാസ്തു സംബന്ധമായ
പ്രശ്നങ്ങൾ പരിഹരിക്കാൻ *ദൈവസ്മരണ/ ദിക്റുകൾ പതിവാക്കിയാൽ* മതിയല്ലോ എന്ന സംശയം കൂടി ബാക്കിയുണ്ട്.

 നിബന്ധനയോടെ,
മനസ്സാന്നിധ്യത്തോടെയുള്ള ദിക്റുകൾക്ക്
ഇവയെ ചെറുത്തു
തോൽപ്പിക്കാനാവില്ലെന്ന് പറയാനാവില്ല.

എന്നാൽ,
എല്ലാവരും ദിക്ർ
പതിവാക്കുന്നവരാണോ ?
ദിക്റിനെ കുറിച്ച്
ബോധവാന്മാരാണെങ്കിൽ കൂടി അവ
സ്വീകാര്യമായാലല്ലേ ഉദ്ദേശ്യം
സഫലമാവുകയുള്ളൂ ?

 മാത്രമല്ല,
മേലുദ്ദരിക്കപ്പെട്ട ഹദീസുകളിൽ
പ്രതിവിധിയായി ദിക്റുകൾ നൽകുകയല്ല മറിച്ച്
വീട് മാറിപ്പോകാൻ നിർദ്ദേശിക്കുകയായിരുന്നു
പ്രവാചകൻ സ്വീകരിച്ച രീതി
എന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്.


പൂർവ്വസൂരികളായ *ശൈഖുനാ ശംസുൽ ഉലമ*
അടക്കമുള്ള പല മഹാന്മാരും പണ്ഡിത
ശ്രേഷ്ഠരും
വീടിന്റെയും
സ്ഥലത്തിന്റെയും ദോഷമുള്ളിടത്ത്
നിന്ന് മാറിത്താമസിക്കാൻ പറഞ്ഞതിന്ന്
നിരവധി തെളിവുകളുണ്ട്.
***************


ഫുട്ബോൾ ജ്വരം....


                 






            മലബാറും ഫുട്ബോൾ മാനിയയും

 ന്യൂ ജന്‍ കാലത്തെ വിചാരങ്ങൾ ...

   മലബാറിലെ മുസ്‌ലിം സംസ്‌കാരം അതിസമ്പന്നമാണ്. സാംസ്‌കാരിക നേതാക്കളും നവോത്ഥാന പ്രവര്‍ത്തകരും ഒരുപാട് ജീവിച്ച നാടാണ് മലബാര്‍. അധിനിവേശ ശക്തികള്‍ക്കെതിരേ ഒറ്റക്കെട്ടായി നിന്ന് പോരാടി ഇന്ത്യാ മഹാരാജ്യത്തിന് അസ്ഥിവാരമിടുന്നതില്‍ മലബാറിലെ മാപ്പിളമാര്‍ക്കും അവരുടേതായ പങ്കുണ്ട്...

ബ്രട്ടീഷുകാര്‍ക്കെതിരേയും അതിനു മുമ്പ് കടന്നുവന്ന കൊളോണിയല്‍ ശക്തികള്‍ക്കെതിരേയും ആദര്‍ശ സംരക്ഷണത്തിനു വേണ്ടി യുദ്ധം ചെയ്തവരാണ് നമ്മളെ നമ്മളാക്കിയവര്‍.
ബ്രട്ടീഷുകാരുടെ സംസ്‌കാരത്തിനും ആശയത്തിനും കീഴടങ്ങാത്ത മാപ്പിളമാര്‍ക്കെതിരെ അവരുടെ തീ തുപ്പുന്ന തോക്കുകള്‍ക്കും പീരങ്കികള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. സ്വന്തം മതവും രാജ്യവും നിഷ്‌കര്‍ഷിക്കുന്ന സംസ്‌കാരത്തെ മുറുകെപ്പിടിക്കുന്നതില്‍ വിട്ടു വീഴ്ച വരുത്താത്ത നമ്മുടെ മുന്‍ഗാമികള്‍ നിസ്സഹകരണ പ്രസ്ഥാനങ്ങളിലും ഇംഗ്ലീഷ് വിരുദ്ധ സമരങ്ങളിലും ഉപരോധങ്ങളിലും വിജയിച്ചുവെന്നത് ആദര്‍ശത്തോടുള്ള പ്രതിബദ്ധത ഒന്നു കൊണ്ട് മാത്രമായിരുന്നു...

  ഉമര്‍ ഖാളി (റ) യുടെ നികുതി നിഷേധ സമരങ്ങളും, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്വതന്ത്ര പ്രാദേശിക ഭരണകൂടങ്ങളും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടാവുന്നത് അങ്ങനെയാണ്. ആദര്‍ശ സംരക്ഷണത്തിനു വേണ്ടി യുദ്ധം ചെയ്തവരായിരുന്നു ബദ്‌റിലെ പോരാളികള്‍. ബദ്‌റിന്റെ  പോര്‍ക്കളത്തില്‍ സായുധസജ്ജരായ തൊള്ളായിരത്തോളം വരുന്ന ഇസ്‌ലാമിന്റെ ശത്രുക്കളെ നേരിട്ട സ്വഹാബികളുടെ ലക്ഷ്യം ഇസ്‌ലാം മതത്തിന്റെ സംരക്ഷണമായിരുന്നു.
ബദ്‌റില്‍ സ്വഹാബികള്‍ വിജയം വരിച്ചില്ലായിരുന്നെങ്കില്‍ ഇസ്‌ലാം അവിടെ ഇല്ലാതായേനേ. തങ്ങളുടെ പിന്‍ഗാമികളിലേക്ക് സത്യമതത്തിന്റെ ആഹ്വാനം എത്തണമെന്നും അതുവഴി  മുഹമ്മദ് *ﷺ* തന്റെ ഉമ്മത്ത് സന്മാര്‍ഗത്തിലാകണമെന്നും അതിയായി ആഗ്രഹിച്ചിരുന്നു...

അപ്രകാരം, സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യം ലക്ഷ്യം വച്ചു കൊണ്ടായിരുന്നു പൂക്കോട്ടൂരിന്റെയും ഏറനാടിന്റെയും വള്ളുവനാടിന്റെയും മണ്ണില്‍ ആയുധസജ്ജരായ ബ്രിട്ടീഷ് സൈന്യത്തെ മാപ്പിളമാര്‍ നേരിട്ടത്. തങ്ങളുടെ മക്കള്‍ക്ക് സ്വൈര്യ ജീവിതം നയിക്കാനുള്ള ഒരവസരം ഉണ്ടാക്കിക്കൊടുക്കല്‍ കൂടി അവരുടെ ലക്ഷ്യമായിരുന്നു. സ്വസ്ഥമായി അല്ലാഹുവിനെ ആരാധിക്കാനും ജന്മഭൂമിയില്‍ സ്വതന്ത്രമായി ജീവിക്കാനും ആഗ്രഹമുണ്ടായിരുന്ന മാപ്പിളമാര്‍ അതിനു കണ്ടെത്തിയ ഏക വഴി ബ്രിട്ടീഷുകാരെ തുരത്തുക എന്നതായിരുന്നു. അതിനവര്‍ കിണഞ്ഞ് പരിശ്രമിക്കുകയും ഖിലാഫത്ത് മൂവ്‌മെന്റെ്, നിസ്സഹകരണ പ്രസ്ഥാനം, അച്ചടക്ക രാഹിത്യം (Disobedience) എന്നിവയിലൂടെ അതിനവര്‍ ശക്തി പകരുകയും ചെയ്തു...

ആദര്‍ശം മഹിമയായി കണ്ടിരുന്നവരായിരുന്നു നമ്മുടെ പ്രപിതാക്കള്‍. സ്വരാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുകവഴി ചീഞ്ഞളിഞ്ഞ യൂറോപ്യന്‍ സംസ്‌കാരത്തെ മലബാറിന്റെ മണ്ണില്‍നിന്ന് തുടച്ചു നീക്കാന്‍ അവര്‍  ആവത് ശ്രമിച്ചു. 1947 ആഗസ്റ്റ് പകുതിയുടെ യാമങ്ങളില്‍ അവര്‍ ആ ലക്ഷ്യം സാക്ഷാല്‍കരിച്ചപ്പോള്‍ മാപ്പിള സംസ്‌കാരത്തിനും പൈതൃകത്തിനും പുതു ജീവന്‍ കൈവരികയായിരുന്നു...

   സ്വാതന്ത്ര്യാനന്തര മലബാറില്‍ വലിയ തോതില്‍ സാംസ്‌കാരിക പതനം സംഭവിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. മുസ്‌ലിംകള്‍ക്കിടയില്‍ ഛിദ്രതയുടെ വിഷവിത്തുകള്‍ ഒരു ഭാഗത്ത് നിലനില്‍ക്കുമ്പോള്‍ തന്നെ ആത്മീയമായി ജീവിച്ചിരുന്ന ഒരു സമുദായം ഇവിടെയുണ്ടായിരുന്നു. ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയും അതിനെ പ്രായോഗികവല്‍ക്കരിക്കുകയും ചെയ്തിരുന്നു അവര്‍...

പക്ഷേ, കാലങ്ങള്‍ കൊണ്ട് നമ്മുടെ മുസ്‌ലിം സമുദായം വലിയ മാറ്റത്തിന് വിധേയമായിരിക്കുന്നു. ഫുട്ബോൾ സംസ്‌കാരം ഒരു തരം അധഃപതനത്തിലേക്കാണ് സമുദായത്തെ തള്ളിയിട്ടിരിക്കുന്നത്. ഒരു കാലത്ത് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ മലപ്പുറം ഇന്ന് കളിഭ്രാന്തിന്റെ പടുകുഴിയില്‍ നൃത്തം ചവിട്ടുകയാണ്.  അല്‍പം മുമ്പ് വരെ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിം യുവാക്കളും പള്ളിദര്‍സുകളില്‍ പഠിക്കുന്ന മുതഅല്ലിമീങ്ങളായിരുന്നു. കഷ്ടപ്പാടിന്റെയും പരിവട്ടത്തിന്റെയും ഇടയില്‍ ജീവിച്ചിരുന്ന അവര്‍ക്കുള്ള ഏക ആശ്രയം പള്ളിദര്‍സുകളായിരുന്നു. ആത്മീയമായും സാംസ്‌കാരികമായും മതകീയമായും പുരോഗതി പ്രാപിച്ച അത്തരം യുവാക്കള്‍ നമുക്കിടയില്‍ നിന്ന് മറഞ്ഞു കൊണ്ടിരിക്കുന്നു...

   നാട്ടിലെ കാരണവന്മാര്‍ക്ക് പകരം നില്‍ക്കാന്‍ കഴിയുന്നവരോ, ഉസ്താദുമാര്‍ക്ക് പകരം ഇമാമത്ത് നില്‍ക്കാന്‍ കഴിയുന്നവരോ നമുക്കിടയില്‍ ഇന്ന് വിരളമാണ്. ഇത്തരം കാഴ്ചകള്‍ നമ്മുടെ ഭാവി പതനത്തെയാണ് ഓര്‍മിപ്പിക്കുന്നത്. അനര്‍ഹരായവര്‍ മഹല്ലിന്റെ നേതൃ സ്ഥാനത്തെത്തുന്നതും മഹല്ല് കാര്യങ്ങളില്‍ നിരന്തരം സംഘട്ടനങ്ങള്‍ നടക്കുന്നതും ഇത്തരം കാരണങ്ങള്‍ കൊണ്ടാണ്. മതവിജ്ഞാന സദസ്സുകളും ദര്‍സ് സംവിധാനങ്ങളും പരാജയപ്പെടുന്നതും ഭൗതിക കലാലയങ്ങള്‍ അടിക്കടി വര്‍ധിക്കുന്നതും ഈ പതനത്തിന്റെ മുന്നോടിയായി മാത്രമേ മനസ്സിലാക്കാനാവൂ. മുസ്‌ലിങ്ങളുടെ വിശിഷ്യാ മലബാറുകാരുടെ പതനത്തിന് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ നിരവധിയാണ്...

നമ്മുടെ സാംസ്‌കാരിക പതനം  കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ഒരിക്കലും നമുക്കിടയില്‍നിന്ന് ഉണ്ടാകാനേ പാടില്ല. പത്ര മാധ്യമങ്ങളും മറ്റും നമ്മുടെ പതനത്തിന് വ്യഗ്രത കൂട്ടുമ്പോള്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.
മലപ്പുറത്തെ മുസ്‌ലിം യുവാക്കളില്‍ കളിക്കമ്പം നിറച്ചു കൊണ്ട് ഇസ്‌ലാമിക മൂല്യങ്ങളില്‍നിന്ന് അവരെ വിട്ട് നിര്‍ത്തലാണ് പലരുടെയും ലക്ഷ്യം. ലോകം ഫുട്‌ബോള്‍ ലോകകപ്പിനു വേണ്ടി തയ്യാറായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ മുസ്‌ലിം സമുദായത്തെ അവര്‍ വലിയ തോതില്‍ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു എന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു...

   കുരിശ് യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്യര്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ കണ്ടെത്തിയ ഒരു തന്ത്രമായിരുന്നു ഇത്. ആശയപരമായി ഇസ്‌ലാമിന് വെല്ലുവിളിയുയര്‍ത്തി ഈ സത്യ മതത്തെ തകര്‍ക്കാനായിരുന്നു അവരുടെ പദ്ധതി. വിജയം കാണാത്ത ഇത്തരം പദ്ധതികള്‍ കേരളത്തിലും പ്രായോഗവല്‍ക്കരിക്കാനാണ് അവര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.  ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഓശാന പാടുന്ന മുസ്‌ലിം നാമധാരികളായ ക്ലബ് അധികൃതര്‍ ഇന്ന് നമുക്കിടയില്‍ ഏറെയാണ്. സ്വന്തം സംസ്‌കാരത്തെയാണ് ഇവര്‍ നശിപ്പിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇത്തരം ക്ലബുകളുടെ നേതൃത്വത്തിലാണ് മലബാറിലെ സെവന്‍സുകളും ഫൈവ്‌സുകളും അരങ്ങേറുന്നത്.  പുണ്യ റസൂല്‍ *ﷺ* പവിത്രമാക്കിയ ഇശാ മഗ്‌രിബിനിടയിലാണ് ഇത്തരം മത്സരങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. പ്രസ്തുത സമയത്ത് സംസാരം കുറക്കണമെന്നും ഇബാദത്തില്‍ ഏര്‍പ്പെടണമെന്നും പ്രവാചകരും നമ്മുടെ പ്രപിതാക്കളും നമ്മോട് കല്‍പിച്ചതാണ്. റഷ്യയില്‍ നടക്കുന്ന ലോകകപ്പിനു മുന്നോടിയായിട്ടാണ് മിക്കവരും ഇത്തരം മാമാങ്കങ്ങളെ കാണുന്നത്...

  ഇത്തരുണത്തില്‍, അമിതമായി പണം ചെലവഴിക്കുന്ന ഫുട്‌ബോള്‍ മേളകള്‍ക്ക് നാമെന്തിനു സമയം ചെലവഴിക്കണം..? റഷ്യ ലോകകപ്പിനുള്ള ബ്രസൂക്ക, അഡ്ഡിഡാസിന്റെ ഫാക്ടറിയിലും ഭാഗ്യ ചിഹ്നം ഫുലേക്കോ ചൈനയുടെ ഫാക്ടറികളിലും തയ്യാറായിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ഓഫ്‌സെറ്റ് പ്രിന്റുകളില്‍ പണം പൊടിക്കുന്ന ഫ്‌ളക്‌സുകള്‍ നാമെന്തിന് തയ്യാറാക്കണം..?
നാം ആട്ടിയോടിച്ച ബ്രിട്ടീഷുകാരന്റെയും പോര്‍ചുഗീസുകാരന്റെയും ഫ്രാന്‍സിന്റെയും ഹോളണ്ടിന്റെയും സംസ്‌കാരമാണ് നാം നമ്മുടെ തെരുവോരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. പരസ്പരം വാശിയോടെ ഫാന്‍സനുസരിച്ച് ടീമുകള്‍ തിരിച്ച് കളിക്കളത്തില്‍ തര്‍ക്കങ്ങള്‍ വിതയ്ക്കുന്ന സൗഹൃദ മത്സരങ്ങളും വാശിയേറിയ വാതുവയ്പുകളും നമുക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്നു...

  ആദര്‍ശം പണയം വയ്ക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ നമ്മുടെ സംസ്‌കാരത്തെ കാര്‍ന്നു തിന്നുന്നുവെന്ന സത്യം നാം മനസ്സിലാക്കണം. ബ്രട്ടീഷുകാര്‍ക്കെതിരേ ആദര്‍ശ സംസ്‌കാര സംരക്ഷണത്തിന് യുദ്ധം ചെയ്ത മുന്‍ഗാമികളുടെ പിന്‍തലമുറക്കാരായ നാം ഇത്തരം സംസ്‌കാരങ്ങളെയും ആട്ടിയോടിക്കേണ്ടതുണ്ട്. അപ്പോഴാണ് യുവത യുവത്വത്തെയും മുസ്‌ലിം ഇസ്‌ലാമിനെയും മനസ്സിലാക്കുന്നത്...

 യഥാര്‍ത്ഥത്തില്‍, മലബാറിനെ തിരഞ്ഞു പിടിച്ച് സംസ്‌കാരിക ഉന്‍മൂലനം നടത്താനുള്ള ചിലരുടെ ശ്രമമാണിത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന അച്ചടി മാധ്യമങ്ങള്‍ മലബാറിലേക്കെത്തുമ്പോള്‍ ഫുട്‌ബോള്‍ സപ്ലിമെന്റുകളിറക്കുന്നു. മലബാറിലെ മുസല്‍മാന്റെ ഈമാന് ക്ഷതം സംഭവിക്കുന്നത് ഇസ്‌ലാമിന്റെ ശത്രുക്കളുടെ ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിന് വളംവച്ചു നല്‍കുന്ന നാം ചെയ്യുന്നത് രണ്ട് അപരാധങ്ങളാണ്. നമുക്ക് വേണ്ടി ത്യാഗം ചെയ്ത പ്രപിതാക്കളെ നാം ധിക്കരിക്കുന്നതോടൊപ്പം മുസ്‌ലിമെന്ന ലാബലില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശത്രുക്കള്‍ക്ക് ഓശാന പാടുന്നു...

ഇതു വരെ അധികം മത്സരങ്ങള്‍ക്കും വേദിയായിരുന്നത് കൊച്ചിയായിരുന്നു. കൊച്ചിയിലെ ജനങ്ങള്‍ സത്യം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ ചില മാധ്യമങ്ങള്‍ അവര്‍ക്ക് സത്യം മനസ്സിലാക്കി കൊടുത്തിരിക്കുന്നു. ഈ വിധത്തിലുള്ള മത്സരങ്ങള്‍ ആപത്താണെന്നും സാംസ്‌കാരിക ഉന്മൂലനം ഉണ്ടാകുമെന്നും മനസ്സിലാക്കിയ അവര്‍ അതിനെ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിനാലാണ് കൊച്ചി സ്റ്റേഡിയം ഒഴിഞ്ഞു കിടക്കുന്നത്...

   ഫുട്‌ബോള്‍ ടീമുകളെ പുകഴ്ത്തി തെരുവുകളില്‍ ഫ്‌ളക്‌സുകള്‍ വര്‍ധിക്കുന്നതിനു മുമ്പ് തന്നെ ഇത്തരം പ്രവണതകള്‍ക്കെതിരേ നാം രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. പ്രപിതാക്കള്‍ കാണിച്ചു തന്ന പാതയില്‍ സഞ്ചരിച്ച് നമ്മുടെ സംസ്‌കാരത്തെ  സംരക്ഷിക്കല്‍ ഓരോ മാപ്പിള മുസ്‌ലിമിന്റെയും കടമയാണ്. അതിനാല്‍, ഇത്തരം സാംസ്‌കാരിക പതനത്തിന് കാരണമാകുന്ന നീച പ്രവൃത്തികള്‍ നമ്മില്‍ നിന്ന് തുടച്ചു നീക്കാന്‍ നാം ഛിദ്രതകള്‍ മറന്ന് ഏകീകരിക്കണം. എന്നാല്‍ നമുക്ക് നമ്മുടെ തലമുറയെ രക്ഷിക്കാനാവും...


Wednesday, 20 June 2018

പാഠമാവണം ഈ ജീവിതം......










              ... നബി (സ) തങ്ങളുടെ ആശയ സംവേദന രീതികളിലൂടെ...
...

.... മഹാനായ പ്രവാചകന്‍ (സ) തങ്ങളുടെ അപദാനങ്ങള്‍ ലോകത്ത് നിരന്തരം വാഴ്ത്തപ്പെടുകയാണ്. സ്വഹാബികളില്‍ നിന്ന് തുടങ്ങി 14 നൂറ്റാണ്ട് കഴിഞ്ഞ് ഇന്നും അതില്‍ വര്‍ധനവ് ഉണ്ടാവുകയാണ് ...

ഗദ്യമായും പദ്യമായുമുള്ള പ്രവാചകചരിത്രങ്ങളും പ്രകീര്‍ത്തനങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്. ലോകത്തുള്ള ഒട്ടുമിക്ക ഭാഷകളിലായി അതെന്നും സജീവമായിത്തന്നെ നിലനില്‍ക്കുന്നു. ലോക ചരിത്രം ചര്‍ച്ച ചെയ്തവരൊക്കെ പുണ്യപ്രവാചകനെക്കുറിച്ച് വിവരിക്കുമ്പോള്‍ നൂറ് നാവായിരുന്നു. ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും എഴുതപ്പെട്ടതും ആ പ്രവാചകനെക്കുറിച്ച് തന്നെയായിരിക്കും ...

തിരുകരീം (സ) തങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ചരിത്രത്തിലുണ്ട്. പ്രവാചക അധരങ്ങളില്‍ നിന്ന് ഉതിര്‍ന്ന് വീഴുന്ന മൊഴിമുത്തുകള്‍ ഒന്നൊഴിയാതെ പെറുക്കിയെടുക്കാന്‍ സദാസന്നദ്ധമായിരുന്നു പ്രവാചക ശിഷ്യന്മാര്‍. ഇന്നും അവ ഹദീസുകളെന്ന പേരില്‍ പാവനമായി കണക്കാക്കുകയും ഇസ്ലാമിക ശരീഅത്തില്‍ തെളിവായി ഉദ്ധരിക്കപ്പെടുകയും ചെയ്യുന്നുണ്ട് ...

നബി (സ) തങ്ങളുടെ സന്ദേശങ്ങളും സ്വഭാവഗുണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതേ സമയം നബി (സ) തങ്ങളുടെ ഹദീസുകളെ മറ്റൊരു രീതിയില്‍ ആഴത്തില്‍ സമീപിക്കുമ്പോള്‍ തങ്ങളുടെ ആശയസംവേദനത്തിന്റെ രൂപങ്ങളും പെരുമാറ്റ രീതികളും നമ്മെ ഏറെ ആകര്‍ഷിക്കുന്നതാണ്. അവയില്‍ ഏറെ പ്രസ്താവ്യമായവയാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നത് ...

..... നബി (സ) തങ്ങളുടെ അഭിനന്ദനങ്ങള്‍ ...*

താന്‍ ചെയ്യുന്ന പ്രവൃത്തിയും തന്റെ സ്വഭാവങ്ങളും  മറ്റൊരാള്‍ അഭിനന്ദിക്കുന്നത് ഏതൊരാള്‍ക്കും ഇഷ്ടമാണ്. മാത്രമല്ല അമിതമാവാത്ത തരത്തിലുള്ള യഥാർത്ഥ അഭിനന്ദനങ്ങള്‍ അത് നല്‍കപ്പെടുന്നവരില്‍ പോസിറ്റീവായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അഭിനന്ദനം നല്‍കുന്ന വ്യക്തിയോട് അയാള്‍ക്ക് എന്നും സ്‌നേഹം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ പുകഴ്ത്തലുകള്‍ അമിതമാവുമ്പോഴും അനര്‍ഹമായി ലഭിക്കുമ്പോഴും അത് പ്രതിലോമപരമായ ഫലങ്ങളാണ് ഉണ്ടാക്കുക ...

.... പ്രവാചകന്‍ (സ) തന്റെ അനുചരന്മാരെ ഫലപ്രദമായ അനുമോദിച്ചതായുള്ള ഹദീസുകള്‍ നിരവധിയുണ്ട്. ഒരിക്കല്‍ ഒരു കൂട്ടം സ്വഹാബിമാര്‍ യാത്ര പോകവേ ഒരു ഗോത്രക്കാരുടെ ഗ്രാമത്തിലെത്തി. വിശന്ന് വലഞ്ഞ അവര്‍ ഗ്രാമവാസികളോട് തങ്ങള്‍ക്ക് ഭക്ഷണം നല്‍കണമെന്ന് അപേക്ഷിച്ചു. പക്ഷേ അവരത് നിരസിച്ചു. അതിനിടയിലാണ് ഈ ഗോത്രനേതാവിനെ ഉഗ്ര വിഷമുള്ളത് കുത്തിയത്. ഈ വാര്‍ത്തയുമായി സ്വഹാബികളുടെ സമക്ഷം ഗ്രാമവാസികളില്‍ ചിലരെത്തുകയും വിഷമിറക്കാന്‍ മന്ത്രചികിത്സ വശമുള്ള ആരെങ്കിലും അവരിലുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു ...

അബുസഈദുല്‍ ഖുദ്‌രി (റ) ഇക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹംപറഞ്ഞു.

 ''ഞാന്‍ തയ്യാറാണ്. പക്ഷേ നിങ്ങള്‍ ഞങ്ങള്‍ക്ക് ക്ഷണം നിരസിച്ചതിനാല്‍ തക്കതായ പ്രതിഫലം നല്‍കിയാല്‍ മാത്രമേ ഞാന്‍ മന്ത്രിച്ച് ചികിത്സിക്കാന്‍ വരികയുള്ളൂ''. മരണവെപ്രാളത്തില്‍ പിടയുന്ന ഗ്രാമമുഖ്യന്റെ ജീവന്‍ രക്ഷിക്കാന്‍ എന്ത് നല്‍കാനും അവര്‍ തയ്യാറായിരുന്നു...

അതോടെ അബൂ സഈദുല്‍ ഖുദ്‌രി (റ) ഗ്രാമമുഖ്യനടുത്തെത്തുകയും സൂറത്തുല്‍ ഫാതിഹ ഓതി മന്ത്രിച്ചൂതുകയും ചെയ്തതോടെ വിഷമിറങ്ങി. ഗ്രാമമുഖ്യന്‍ പൂര്‍ണാരോഗ്യത്തോടെ എഴുന്നേറ്റു. സന്തോഷത്തോടെ ഒരു ആട്ടിന്‍ പറ്റത്തെ യാത്രസംഘത്തിന് സമ്മാനിക്കപ്പെട്ടു...

അവരത് വീതിക്കാന്‍ തുനിഞ്ഞെങ്കിലും പലരും അത് സ്വീകരിക്കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിച്ചു. ഖുര്‍ആന്‍ ഓതി ചികിത്സിച്ചതിന് ലഭിച്ച സമ്മാനം സ്വീകരിക്കുന്നതും ഭക്ഷിക്കുന്നതും അനുവദനീയമാവുമോ എന്നതായിരുന്നു അവരുടെ സംശയം. നബി (സ) തങ്ങളോട് ചോദിച്ച് തീര്‍പ്പാക്കാം എന്നാണ് ഒടുവില്‍ തീരുമാനമായത്. നബി (സ) തങ്ങള്‍ സമക്ഷമെത്തിയ അവര്‍ സംഭവം മുഴുവന്‍ പ്രവാചകനെ (സ) ധരിപ്പിച്ചു, പ്രതിഫലമായി ആട്ടിന്‍ പറ്റം ലഭിച്ചതും അവര്‍ വിശദീകരിച്ചു. പ്രവാചകന്‍ (സ) ഉടന്‍ അബൂ സഈദുല്‍ ഖുദ്‌രിയെ (റ) അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു, ''വമാ യുദ്‌രീകാ അന്നഹാ റുഖ്‌യ ... ഫാതിഹ സൂറത്ത് കൊണ്ട് മന്ത്രിച്ചൂതാം എന്ന് നിങ്ങള്‍ എങ്ങനെ മനസ്സിലാക്കി. നിങ്ങള്‍ ചെയ്തത് വളരെ ശരിയാണ്. നിങ്ങള്‍ക്ക് ലഭിച്ച ആട്ടിന്‍ പറ്റത്തില്‍ നിന്ന് ഒരു വിഹിതം എനിക്കും നല്‍കുക ...

.... ഈ സംഭവത്തില്‍ നിന്ന് മനസ്സിലാകുന്നത് പരിശുദ്ധ ഖുര്‍ആന്‍ കൊണ്ട് ചികിത്സിക്കലും അത് വഴി ലഭിക്കുന്ന സമ്മാനം സ്വീകരിക്കലും അനുവദനീയമാണോ എന്നതില്‍ സ്വഹാബിമാര്‍ക്ക് സംശയമുണ്ടായിരുന്നു എന്നാണ്. മന്ത്രിച്ചൂതിയ അബൂ സഈദുല്‍ ഖുദ്‌രിയെ അഭിനന്ദിക്കുക വഴി അത്തരം ചികിത്സ ഇസ്‌ലാം എതിര്‍ക്കുകയല്ല മറിച്ച് പ്രോല്‍സാഹിപ്പിക്കുകയാണെന്ന് പ്രവാചകന്‍ (സ) സ്വഹാബികളെ ബോധ്യപ്പെടുത്തി. ലഭിച്ച സമ്മാനം സ്വീകാര്യയോഗ്യമാണോ അല്ലേ എന്ന് ഉണര്‍ത്തുന്നതിന് പകരം തനിക്ക് കൂടി ആ സമ്മാന വിഹിതം നല്‍കണമെന്ന് പറയുക വഴി സ്വഹാബികളുടെ സംശയം തീര്‍ത്തു കൊടുക്കുകയും ആ സമ്മാനം എത്രമാത്രം പരിശുദ്ധമാണ് എന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു ...

.... മറ്റൊരാളെ അഭിനന്ദിക്കുന്നത് വഴി രൂപപ്പെടുന്ന പരസ്പര ബന്ധത്തിന്റെ കെട്ടുറപ്പിലേക്കും ഗുണങ്ങളിലേക്കും ആധുനിക മന:ശാസ്ത്രവും വിരല്‍ ചൂണ്ടുന്നുണ്ട്. 2012 ജനുവരിയില്‍ പ്രശസ്തമായ ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂ നടത്തിയ പഠനത്തില്‍ മേലുദ്യാഗസ്ഥനില്‍ നിന്ന് ലഭിക്കുന്ന അഭിനന്ദനങ്ങള്‍ കീഴുദ്യോഗസ്ഥരില്‍ കൂടുതല്‍ നന്നായി ജോലി ചെയ്യാനുള്ള ത്വര ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. അതേ സമയം എത്ര നേട്ടങ്ങള്‍ കൈവരിച്ചാലും അഭിനന്ദനം നല്‍കാതെ മോശം വാക്കുകള്‍ പറയുന്നത് അവരുടെ മനോവീര്യം തകര്‍ക്കുമെന്നും വൈ അപ്പ്രീസിയേഷന്‍ മാറ്റേര്‍സ് സോ മച് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പഠനം വരച്ച്കാട്ടുന്നുണ്ട്. ഇതൊക്കെ പരസ്പര ആശയസംവേദനത്തില്‍ അഭിനന്ദിക്കുന്നതിന്റെ പ്രാധാന്യത്തെ നമുക്ക് വരച്ച് കാട്ടുന്നുണ്ട് ...

.... ഒരു പ്രവൃത്തിയുടെ പേരില്‍ ഒരാളെ അഭിനന്ദിക്കുകയാണെങ്കില്‍ ആ പ്രവൃത്തിയുടെ ഉടനെത്തന്നെയായിരിക്കണമത്. കാരണം ഉടനെ ലഭിക്കുന്ന അഭിനന്ദനങ്ങല്‍ അയാള്‍ക്ക് കൂടുതല്‍ ഊര്‍ജം സമ്മാനിക്കുമെന്ന് വളരെ വ്യക്തമാണ്. മേല്‍ പറഞ്ഞ സംഭവത്തില്‍ മുഹമ്മദ് (സ) കാര്യം മനസ്സിലാക്കിയ ഉടനെത്തന്നെ അബൂ സഈദില്‍ ഖുദ്‌രിയെ അഭിനന്ദിക്കുന്നുണ്ട്. പ്രവാചകരുടെ (സ) ആശയസംവേദന രീതിയുടെ മഹാത്മ്യം ഈ സംഭവത്തില്‍ നിന്ന് സുതരാം വ്യക്തമാവുന്നുണ്ട് ...

.... മറ്റൊരു ഹദീസില്‍ അശജ്ജ് ഇബ്‌നു അബ്ദില്‍ ഖൈസ് (റ) എന്ന സ്വഹാബിയെ അദ്ദേഹത്തിന്റെ സ്വഭാവഗുണത്തിന്റെ പേരില്‍ പ്രവാചകന്‍ (സ) അഭിനന്ദിക്കുന്നുണ്ട്.  നബി (സ) അദ്ദേഹത്തോട് പറഞ്ഞു, ''നിങ്ങളില്‍ അല്ലാഹുവും അവന്റെ ദൂതനും ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് സഹനശീലവും രണ്ട് അവധാനതയുമാണ്."

നബി (സ) യെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന സ്വഹാബിമാര്‍ നബിയില്‍ നിന്ന് അഭിനന്ദനം ലഭിക്കുവാന്‍ അതിയായി ആഗ്രഹിക്കുന്നവരായിരുന്നു. ഇത്തരം സല്‍സ്വഭാവത്തിന് മേല്‍ പ്രവാചകന്‍ (സ) അഭിനന്ദനം ചൊരിയുന്നത് കാണുമ്പോള്‍ അവരും ആ സ്വഭാവമാര്‍ജ്ജിക്കാന്‍ മുന്നോട്ട് വരുമെന്നത് തീര്‍ച്ചയാണ് ...

 ... ഈ ഗണത്തില്‍ വരുന്ന മറ്റൊരു സംഭവം കഅ്ബ് ബിന്‍ സുഹൈര്‍ എന്ന കവിശ്രേഷ്ഠനായ സ്വഹാബിയുടേതാണ്. നബി (സ) തൗഹീദുമായി രംഗത്ത് വന്നപ്പോള്‍ എതിര്‍ത്തവരുടെ കൂട്ടത്തില്‍ലായിരുന്നു പ്രശസ്ത ജാഹിലിയ്യാ കവി സുഹൈര്‍ ബിന്‍ അബീ സലമയുടെ മകനായ കഅ്ബ്. തന്റെ കവിതകളില്‍ പ്രവാചകനെ നിരന്തരം കഅ്ബ് അവഹേളിക്കാറുമുണ്ടായിരുന്നു. ഇസ്‌ലാം സ്വീകരിച്ച സ്ത്രീകളുടെ അംഗലാവണ്യം തന്റെ കവിതകളില്‍ വര്‍ണിക്കാന്‍ കൂടി തുടങ്ങിയതോടെ മക്കാ വിജയകാലത്ത് പ്രവാചകന്‍ (സ) കഅ്ബിന്റെ രക്തം അനുവദനീയമാക്കി, അതായത് ആര്‍ക്കും അദ്ദേഹത്തെ വധിക്കാം. അതിന്റെ പേരില്‍ കൊന്നവന് യാതൊരു ശിക്ഷയും അനുഭവിക്കേണ്ടി വരില്ല. എന്നാല്‍ മുഖം മൂടി ധരിച്ച് കൊണ്ട് കഅ്ബ് പ്രവാചക സന്നിധിയിലെത്തി...

എന്നിട്ട് പറഞ്ഞു, ''അല്ലാഹുവിന്റെ റസൂലേ, കഅ്ബ് ബിന്‍ സുഹൈര്‍ മുസ്‌ലിമായി അങ്ങയുടെ സദസ്സിലെത്തിയാല്‍ അങ്ങ് അദ്ദേഹത്തിന് മാപ്പ് നല്‍കുമോ ..?" പ്രവാചകന്‍ (സ) പറഞ്ഞു, ''അതെ''. ഉടന്‍ കഅ്ബ് തന്റെ മുഖം മൂടി മാറ്റിക്കൊണ്ട് ഇസ്‌ലാം സ്വീകരിച്ചതായി വ്യക്തമാക്കി. തുടര്‍ന്ന്  'ബാനത് സുആദ് ' എന്ന് തുടങ്ങുന്ന അനശ്വരമായ കാവ്യങ്ങള്‍ ആ സദസ്സിനെ കോരിത്തരിപ്പിച്ചു. ഇന്ന ന്നബിയ്യ ലസയ്ഫുന്‍ യുസ്തദാഹു ബിഹി   മുഹന്നദുന്‍ മിന്‍ സുയൂഫില്ലാഹി മസ്‌ലൂലു (തീര്‍ച്ചയായും പ്രവാചന്‍ പ്രകാശം പരത്തുന്ന വിളക്കാണ്, ഇന്ത്യന്‍ നിര്‍മ്മിതമായ ഊരിപ്പിടിക്ക്‌പ്പെട്ട വാളുമാണ്) എന്നതടക്കമുള്ള  നിരവധി പ്രവാചക പ്രകീര്‍ത്തന ഈരടികള്‍ അദ്ദേഹം പ്രവാചകന് മുന്നില്‍ പാടി. സന്തോഷാധിരേകത്താല്‍ നബി (സ) തന്റെ മേല്‍തട്ടം ഊരി കഅ്ബ് (റ) നെ അണിയിപ്പിച്ചു. അല്‍പം മുമ്പ് വരെ വധിക്കാന്‍ വിധിക്കപ്പെട്ടിരുന്ന കൊടിയ ശത്രുവായിരുന്ന കഅ്ബ് പൂര്‍ണ്ണ മനപരിവര്‍ത്തനത്തിലൂടെ നബി(സ)ക്ക് ഏറെ പ്രിയങ്കരനായിത്തീര്‍ന്നു...

അദ്ദേഹത്തിന് പ്രവാചകന്‍ (സ) നൽകിയ അഭിനന്ദനം വാക്കുകളിലൂടെയായിരുന്നില്ല. മറിച്ച് തന്റെ ബുര്‍ദ അണിയിപ്പിച്ച് കൊണ്ടായിരുന്നു. ഈ തട്ടം മരണം വരെ പൊന്ന് പൊലെ സൂക്ഷിക്കുകയും അവസാനകാലത്ത് കുടുംബത്തോട് അത് സൂക്ഷിക്കാനേല്‍പ്പിക്കുകയും ചെയ്യുക വഴി ഈ സമ്മാനം എത്രമാത്രം കഅ്ബ് (റ)ന്  പ്രിയങ്കരമായിരുന്നുവെന്ന് നമുക്ക് ഗ്രഹിക്കാവുന്നതാണ്...

ചുരുക്കത്തില്‍ അഭിനന്ദിക്കുകയെന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. നന്മയുടെ മേല്‍ അഭിനന്ദനം ലഭിക്കുന്നവര്‍ക്ക് ഇനിയും നന്മകള്‍ ചെയ്യാനും, തിന്മകളില്‍ അത് ലഭിക്കുന്നവര്‍ക്ക് കൂടുതല്‍ തിന്മയുടെ വഴിയില്‍ സഞ്ചരിക്കാനും അത് വഴിയൊരുക്കും. അത്യുന്നത സ്വഭാവപെരുമാറ്റത്തിന് ഖുര്‍ആന്‍ പുകഴ്ത്തിയ പ്രവാചകന്‍ മുഹമ്മദ് (സ) തങ്ങള്‍ ഈ രീതി ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചുവെന്ന് മേല്‍ പറഞ്ഞ ചരിത്രസംഭവങ്ങള്‍ സാക്ഷിയാണ് ...

Tuesday, 12 June 2018

ശരീരത്തിന്റെ സകാത്ത്.....




      ....ഫിത്ർ സകാത്ത്.....
       

.... ഹിജ്‌റ രണ്ടാംവര്‍ഷമാണ്‌ ഫിത്ര്‍ സകാത്ത്‌ നിര്‍ബന്ധമാക്കപ്പെട്ടത്‌. നിബന്ധനകള്‍ക്ക്‌ വിധേയമായി ശരീരത്തിന്റെ പരിശുദ്ധിക്ക്‌ വേണ്ടി നല്‍കപ്പെടുന്ന വസ്‌തു എന്നാണ്‌ ഫിത്ര്‍ സകാത്തിന്റെ ശര്‍ഈ അര്‍ത്ഥം..._

ഇസ്‌ലാമിലെ ഖണ്‌ഡിത പ്രമാണമായ ഇജ്‌മാഅ്‌ മുഖേന സ്ഥിരപ്പെട്ടത്താണ്‌  ഈ സകാത്തെന്ന് ഇബ്‌നു മുന്‍ദിര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്‌... (തുഹ്‌ഫ : 3/305)

മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ്‌ ഇതു കൊണ്ടുദ്ദേശിക്കുന്നത്‌. ശരീരവുമായി ബന്ധപ്പെട്ട സകാത്തായതിനാല്‍ ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിലില്ല. ദാരിദ്ര്യവും നിര്‍ദ്ധനതയും ഇല്ലാതാക്കുന്ന ഒരുവ്യവസ്ഥയും ഇതുകൊണ്ടുദ്ദേശമില്ല. ചില നിബന്ധനകള്‍‍ക്ക്‌ വിധേയമായി എല്ലാശരീരത്തിനും ഇത്‌ ബാധകമാണ്‌...
ഇത്‌ ബാധ്യതപ്പെട്ടവര്‍തന്നെ ഇതിന്റെ അവകാശികളും ആവാം...

ഇമാം ഷാഫിഈ (റ)യുടെ ഗുരുവര്യര്‍ ഇമാം വകീഅ്‌ (റ) പ്രസ്‌താവിച്ചു:

...നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക്‌ സഹ്‌വിന്റെ സുജൂദ്‌ പരിഹാരമാകുന്നത്‌ പോലെ, റമളാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക്‌ പരിഹാരമാണ്‌ ഫിത്ര്‍ സകാത്ത്‌ ...

നോമ്പുകാരനു ശുദ്ധീകരണമാണ്‌ ഫിത്ര്‍ സക്കാത്തെന്ന നബിവചനം ഇതിനു ബലംനല്‍കുന്നു...
 (തുഹ്‌ഫ : 3/305,ഫത്‌ഹുല്‍ മുഈന്‍ പേജ്‌:171)

നോമ്പില്‍ വരുന്ന വീഴ്‌ചകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ്‌ ഫിത്ര്‍ സകാത്ത്‌ നിര്‍ബന്ധമാക്കിയത്‌ എന്നല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം...
പ്രത്യുത, ഫിത്ര്‍ സകാത്തു നല്‍കുന്നതിലൂടെ ഈകാര്യം നടക്കുമെന്നുമാത്രം... നോമ്പില്ലാത്ത കുട്ടികള്‍ക്ക്‌ വരെ ഫിത്ര്‍ സകാത്ത്‌ നിര്‍ബന്ധമാണല്ലോ...             

... ഉദ്ദേശ്യമെന്ത്‌ ...?

....ഒരുമാസത്തെ ആത്മവിശുദ്ധിയുടെ പരിസമാപ്‌തിയില്‍ അല്ലാഹു മുസ്‌ലിംകള്‍ക്കു നല്‍കിയ ചെറിയപെരുന്നാള്‍ ദിനത്തിലും അതിനോട്‌ ബന്ധപ്പെട്ട്‌ ഒന്നു രണ്ടുദിവസവും ജനങ്ങള്‍ തൊഴിലിനും അദ്ധ്വാനത്തിനും അവധി നല്‍കുകയെന്നത്‌ സ്വാഭാവികമാണ്‌...
ആഘോഷത്തിന്റെ പേരിലുണ്ടാകുന്ന അവധിദിനങ്ങളില്‍ നാട്ടില്‍ പതിവുള്ള മുഖ്യാഹാരത്തിന്റെ കാര്യത്തില്‍ ഒരു തൊഴിലാളിയും ബുദ്ധിമുട്ടെരുതെന്ന ലക്ഷ്യമാണ്‌ ഈസകാത്തിന്റെ പിന്നിലുള്ളത്‌.
ഇതു സാക്ഷാല്‍കരിക്കാനാണ്‌ ഫിത്ര്‍ സകാത്ത്‌ ഇസ്‌ലാം‌ നിര്‍ബന്ധമാക്കിയത്‌ ...
  (തുഹ്‌ഫ : 3/319)

... ഈ ഉദ്ദേശ്യം ഗ്രഹിക്കാതെ ഈ സകാത്തിനെ ഇസ്‌ലാമിന്റെ ഒരു ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായി എടുത്ത്‌ കാണിക്കുന്നത്‌ അബദ്ധമാണ്‌... മതവൈരികള്‍ പരിഹസിക്കാന്‍ ഇത്‌ വഴിവെക്കും...
                 
...ബാധ്യത ആര്‍ക്ക്‌ ...?

.... ഓരോ കുടുംബനാഥനും തന്റെ കുടുംബത്തിന്റെ ബാധ്യതനിറവേറ്റുക എന്നരീതിയിലാണ്‌ ഇതിന്റെ ക്രമീകരണം.
നിര്‍ബന്ധമാക്കുന്ന വേളയില്‍ താന്‍ ചെലവ്‌ കൊടുക്കാന്‍ ശര്‍ഇയായി ബാധ്യതപ്പെട്ട അംഗങ്ങള്‍ എത്രയുണ്ടോ അവരുടെ സകാത്തും നല്‍കണം...

റമളാന്‍ മാസത്തിന്റെ പരിസമാപ്‌തിയുടെ നിമിഷവും പെരുന്നാള്‍ രാവ്‌ ആരംഭിക്കുന്ന നിമിഷവും ചേര്‍ന്നതാണ്‌ ഇത്‌ നിര്‍ബന്ധമാക്കുന്ന വേള...

ഈസമയത്ത്‌ തന്റെ മേല്‍ ചെലവ്‌ ബാധ്യതപ്പെട്ടവരായി മുസ്‌ലിംകള്‍ ആരെല്ലാമുണ്ടോ അവരുടെയെല്ലാം സകാത്ത്‌ നല്‍കണം. അപ്പോള്‍ റമളാന്‍ അവസാന നാളിലെ സൂര്യാസ്‌തമയത്തിന്‌ തൊട്ടുമുമ്പും തൊട്ടുപിറകെയും ഒന്നിച്ച്‌ ജീവിക്കുന്നവര്‍ക്കേ ബാധ്യതവരൂ... പെരുന്നാള്‍ രാവ്‌ പ്രവേശിച്ചശേഷം ജനിച്ചകുഞ്ഞിന്‌ വേണ്ടി സകാത്ത്‌ നല്‍കേണ്ടതില്ല... എന്നാല്‍ പെരുന്നാള്‍ രാവില്‍ മരണപ്പെട്ടവരുടെ സകാത്ത് ബാധ്യതപ്പെട്ടവരുടെ മേല്‍ നിര്‍ബന്ധമാവുന്നു...

.... തന്റെശരീരം, ഭാര്യ, ചെറിയമക്കള്‍, പിതാവ്‌, മാതാവ്‌, വലിയമക്കള്‍, എന്നീക്രമത്തിലാണ്‌ ചെലവ്‌ ബാധ്യതപ്പെട്ടവരെ ഇവിടെ പരിഗണിക്കേണ്ടത്‌... എല്ലാവരുടേതും നല്‍കാന്‍ കഴിവില്ലാത്തവര്‍, ഉള്ളതുകൊണ്ട്‌ ഈക്രമത്തില്‍ മുന്‍ഗണന നല്‍കി കൊടുക്കണം...
ജോലിക്ക്‌ കഴിവോ, ധനമോയുള്ള വലിയ മക്കള്‍ ഒരു കുടുംബനാഥന്റെ കീഴില്‍ വരില്ല.. പിതാവിന്റെമേല്‍ അവരുടെ ചെലവും നിര്‍ബന്ധമില്ല. പിതാവ്‌ അവരുടേത്‌ നല്‍കിയാല്‍ തന്നെ അവരുടെ സമ്മതമില്ലെങ്കില്‍ മതിയാവുകയില്ല...

... ഒന്നിലധികം ഭാര്യമാരുള്ളയാള്‍ എല്ലാവരുടേയും നല്‍കണം. അതിന്‌ വകയില്ലെങ്കില്‍ വകയുള്ളത്ര ഭാര്യമാരുടേത്‌ നല്‍കണം. ഇതില്‍ ആദ്യഭാര്യ, രണ്ടാംഭാര്യ എന്നക്രമം പാലിക്കേണ്ടതില്ല. തന്റെ ഇഷ്‌ടപ്രകാരം ആരുടേതും കൊടുക്കാം. ഭാര്യയുടെ സഹായത്തിന്‌ വേണ്ടി വീട്ടില്‍ നിര്‍ത്തിയ ഭര്‍തൃമതിയല്ലാത്ത വേലക്കാരിയുടേതും നല്‍കണം. ചെലവില്ലാതെ കൃത്യമായ വേതനം നിശ്ചയിച്ചു നിറുത്തിയതെങ്കില്‍ അവളുടെ സകാത്ത്‌ നല്‍കേണ്ടതില്ല. ചെലവ്‌ കൂടി കഴിച്ചാണ്‌ വേതനം പറഞ്ഞതെങ്കില്‍ അവളുടേത്‌ കൊടുക്കണം...

.... അനുയോജ്യമായ വീട്‌, ആവശ്യമായ പരിചാരകന്‍, പെരുന്നാള്‍ രാത്രിയിലേയും പകലിലേയും തന്റെയും ആശ്രിതരുടേയും ( തന്നെ ആശ്രയിച്ച്‌ കഴിയുന്ന കോഴി, ആട്‌, പശു പോലുള്ള വളര്‍ത്തു ജീവികളും ഇതിലുള്‍പ്പെടും ) ചെലവുകള്‍ കഴിച്ച്‌ മിച്ചമുള്ളതില്‍ നിന്നാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌...

മിച്ചമെന്നാല്‍ ഭക്ഷ്യധാന്യം മാത്രമല്ല. സ്വത്തുക്കളെല്ലാം ഉള്‍പ്പെടും. പക്ഷേ തനിക്ക്‌ ജീവിതത്തിന്‌ ആവശ്യമായ തൊഴിലുപകരണങ്ങള്‍, സ്‌ത്രീയുടെ അനുയോജ്യമായ ആഭരണം, ആവശ്യമായ കര്‍മ്മ ശാസ്‌ത്രഗ്രന്ഥങ്ങള്‍, എന്നിവയൊന്നും വിറ്റുമിച്ചമുണ്ടാക്കി സകാത്തുനല്‍കല്‍ ബാധ്യതയില്ല. പറമ്പ്‌, തോട്ടം പോലുള്ളവ മിച്ചമുള്ളതില്‍ പെടും. ആവശ്യത്തില്‍ കവിഞ്ഞതും അനുയോജ്യത്തിലുപരിയുള്ളതുമായ വീട്ടുപകരണങ്ങളും ഉള്‍പ്പെടും. മറ്റു പലരില്‍ നിന്നും സകാത്തു ലഭിച്ചിട്ടു മിച്ചം വന്നതാണെങ്കിലും സകാത്തുകൊടുക്കണം. പക്ഷേ, പെരുന്നാള്‍ രാത്രി ആരംഭിക്കും മുമ്പ്‌ ഇങ്ങനെ ലഭിച്ചു മിച്ചം വന്നതാകണം...

..... ആകയാല്‍ മിക്കകുടുംബങ്ങളും ഫിത്ര്‍ സകാത്ത്‌ നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ. എന്നാല്‍ മിച്ചമുള്ള സ്വത്തുവകകളുടെ അത്രതന്നെയോ അതിലധികമോ കടബാധ്യതയുണ്ടെങ്കില്‍ (ആ കടത്തിന്റെ അവധിയായില്ലെങ്കിലും) പ്രസ്‌തുതമിച്ചം പരിഗണിക്കുകയില്ല. കടവുംകഴിച്ച്‌ മിച്ചം വേണം. എങ്കിലേ സകാത്ത്‌ കൊടുക്കേണ്ടതുള്ളൂ...

 ... എന്തുകൊടുക്കണം ... ?

....നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണു നല്‍കേണ്ടത്‌. പല ധാന്യങ്ങള്‍ ഭക്ഷ്യ ധാന്യമായി ഉപയോഗമുണ്ടെങ്കില്‍ ഏതും കൊടുക്കാം...

..മുന്തിയതാണുത്തമം ...
നാട്ടിലെ ഭക്ഷ്യധാന്യമല്ലാത്ത മുന്തിയ ഇനം ധാന്യം തന്നെ നല്‍കിയാലും വാങ്ങുന്നവര്‍ ഇഷ്‌ടപ്പെട്ടാലെ സാധുവാകുകയുളളൂ...
നമ്മുടെ നാട്ടില്‍ പുഴുകുത്തില്ലാത്ത അരികള്‍ ഏതുമാകാം. പച്ചരി പക്ഷേ ഉറപ്പുള്ള തരം പറ്റില്ല. ധാന്യത്തിന്‌ പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം...
  (തുഹ്‌ഫ 3/324)

ശാഫിഈ മദ്ഹബില്‍ ധാന്യത്തിനു പകരം വിലകൊടുത്താല്‍ മതിയാവില്ലെന്നതു ഏകകണ്ഠാഭിപ്രായമാണ്‌ ...
(നിഹായ 3/123, മുഗ്നി 1/407)

... ഗള്‍ഫിലുള്ളവര്‍ ...

അവിടത്തെ മുഖ്യാഹാരം അവരുടെ സകാത്തായിട്ടും നാട്ടിലുള്ള അവരുടെ ആശ്രിതരുടെ സകാത്ത്‌ നാട്ടിലെ മുഖ്യാഹാരവും നല്‍കണം. നാട്ടിലുള്ള ചെലവ്‌ നല്‍കല്‍ നിര്‍ബന്ധമുള്ള ഭാര്യ, മക്കള്‍ എന്നിവരുടെ സകാത്ത്‌ നല്‍കാന്‍ അവന്‍ ഒരു വ്യക്തിയെ വക്കാലത്താക്കണം. ഭാര്യയെ തന്നെ വക്കാലത്താക്കാം. വക്കാലത്താക്കാതെ തന്റെ ഭാര്യ അവളുടേയും മക്കളുടേയും സകാത്ത്‌ എന്ന നിലക്ക്‌ അവന്റെ അരി വിതരണം ചെയ്‌താല്‍ മതിയാവില്ല. ഇക്കാര്യം ഗള്‍ഫിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫോണിലൂടെയോ കത്ത്‌ മുഖേനയോ വക്കാലത്താക്കാം ...

ഭര്‍ത്താവ്‌ ഭാര്യയുടെ സകാത്തു നല്‍കുന്നില്ലെങ്കില്‍ ഭാര്യക്ക്‌ തന്റെ സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്തുണ്ട്‌. പിണങ്ങിക്കഴിയുന്ന ഭാര്യയുടെ ചെലവും സകാത്തും ഭര്‍ത്താവിനു നിര്‍ബന്ധമില്ല. അവള്‍ക്കാണു നിര്‍ബന്ധം. നിക്കാഹ്‌ കഴിഞ്ഞു പക്ഷെ ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും അവളുമായി ബന്ധപ്പെടാന്‍ അവള്‍ തടസ്സം നില്‍ക്കുന്നില്ലെങ്കില്‍ അവളുടെസകാത്ത്‌ അവളുടെ നാട്ടില്‍ അവന്‍ നല്‍കണം...

... താന്‍ ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായ ഭ്രാന്തന്‍, ബുദ്ധിമാന്ദ്യര്‍, അടിമ എന്നിവരുടെ സകാത്തും നല്‍കണം...
ആരുടെ സകാത്താണോ നല്‍കുന്നത്‌ അയാള്‍ സൂര്യാസ്‌തമയ സമയം എവിടെയാണോ, ആ നാട്ടിലെ അവകാശികള്‍ക്കാണ്‌ നല്‍കേണ്ടത്‌. തല്‍സമയം യാത്രയിലാണെങ്കില്‍ യാത്ര അന്നേരം എവിടെ എത്തിയോ അവിടത്തെ അവകാശികള്‍ക്ക്‌ നല്‍കണം. ഇതാണ്‌ ശാഫിഈ മദ്‌ഹബ്‌...

എന്നാല്‍ ഒരുസ്ഥലത്ത്‌ അവകാശപ്പെട്ട സകാത്ത്‌ മറ്റൊരുസ്ഥലത്തേക്ക്‌ നീക്കം ചെയ്യാമെന്നഭിപ്രായം സ്വീകരിക്കാമെന്ന് ഇമാമുകള്‍ പ്രസ്‌താവിച്ചതായി ഫതാവാ ഇബ്‌നിസിയാദില്‍ (പേജ്‌ 234) ഉദ്ധരിച്ചിട്ടുണ്ട്‌...

... ഒരാള്‍ക്ക് ഒരു സ്വാഅ്‌ വീതമാണ്‌ നല്‍കേണ്ടത്‌. ഒരു അളവു പാത്രമാണിത്‌... നബി *ﷺ* യുടെ കാലത്തുള്ള സ്വാഅ്‌ ആണ്‌ പരിഗണിക്കുക... അതിനാല്‍ നബി *ﷺ* യുടെ സ്വാഇനേക്കാള്‍ കുറവില്ലെന്നുറപ്പ് വരുന്നതു നല്‍കണം...
3.200 ലിറ്ററാണ്‌ ഒരു സ്വാഅ്‌...

തൂക്കമനുസരിച്ച്‌ കൃത്യം പറയാന്‍ കഴിയില്ല. അരിയുടെ ഭാര വ്യത്യാസമനുസരിച്ച്‌ തൂക്കത്തില്‍ അന്തരം വരും. ചിലര്‍ ഒരു സ്വാഅ്‌ രണ്ടര കി.ഗ്രാം വരുമെന്നും മറ്റുചിലര്‍ മൂന്നു കി.ഗ്രാം വരുമെന്നും അഭിപ്രായപ്പെടുന്നു...

... പെരുന്നാള്‍ നിസ്‌കാരത്തിന്റെ മുമ്പു തന്നെ വിതരണം ചെയ്യുകയാണ്‌ നല്ലത്‌. പിന്തിക്കല്‍ കറാഹത്താണ്‌. പക്ഷേ, ബന്ധുക്കള്‍, അയല്‍ക്കാര്‍, പോലുള്ളവരെ പ്രതീക്ഷിച്ച്‌ പിന്തിക്കല്‍ സുന്നത്തുണ്ട്‌... എന്നാല്‍ സൂര്യാസ്തമയം വിട്ട്‌ പിന്തിക്കരുത്‌. അത്‌ കാരണമില്ലെങ്കില്‍ നിശിദ്ധമാണ്‌...

... രണ്ടു നിബന്ധനകള്‍ ...

... സകാത്ത്‌ നല്‍കുന്നവന്‍ രണ്ടു നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം...

1- നിയ്യത്ത്‌: തന്റെയും ആശ്രിതരുടേയും ഫിത്ര്‍ സകാത്ത്‌ നല്‍കുന്നു എന്ന്‌ കരുതല്‍. സകാത്ത്‌ നല്‍കുമ്പോഴോ അരി അളന്ന്‌ വെക്കുമ്പോഴോ നിയ്യത്ത്‌ ചെയ്യാം...

...2- അവകാശികള്‍ക്ക്‌ നല്‍കല്‍:
നിര്‍ണ്ണിതമായ അവകാശികള്‍ക്കു നല്‍കാന്‍ വേണ്ടി കുട്ടിയെ വക്കാലത്താക്കാം. അപ്പോള്‍ സകാത്ത്‌ നിര്‍ബന്ധമായവന്‍ തന്നെ നിയ്യത്ത്‌ ചെയ്യണം. എന്നാല്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള മുസ്‌ലിമിനെ സക്കാത്ത്‌ നല്‍കാന്‍ വക്കാലത്താക്കുകയാണെങ്കില്‍ നിയ്യത്തും വക്കാലത്താക്കാവുന്നതാണ്‌. പ്രസ്‌തുത വേളയില്‍ അവകാശിയെ നിര്‍ണ്ണയിച്ച്‌ കൊടുക്കല്‍ സകാത്ത്‌ നിര്‍ബന്ധമായവന്‌ നിര്‍ബന്ധമില്ല ...
  (ഇആനത്ത്‌:2/180)
                 
....സകാത്ത്‌ മുന്തിക്കാമോ ... ?

ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്ര്‍ സകാത്ത്‌ നിര്‍ബന്ധമാകുന്നതെങ്കിലും റമളാന്‍ ആഗതമായതുമുതല്‍ നല്‍കാവുന്നതാണ്‌...
പക്ഷേ, ഇങ്ങനെ കൊടുക്കുമ്പോള്‍ ശവ്വാല്‍ മാസത്തിന്റെ ആദ്യനിമിഷത്തില്‍ വാങ്ങിയവന്‍ വാങ്ങാനും നല്‍കിയവന്‍ നല്‍കാനും അര്‍ഹരായിരിക്കണമെന്ന നിബന്ധനയുണ്ട്‌...
അപ്പോള്‍ റമളാന്‍ മാസത്തില്‍ ഫിത്ര്‍ സകാത്ത്‌ വാങ്ങിയവന്‍ ശവ്വാലാകുമ്പോഴേക്ക്‌ മരിക്കുകയോ മുര്‍ത്തദ്ദാവുകയോ സകാത്തായി ലഭിച്ച സ്വത്ത്‌ കൊണ്ടല്ലാതെ ധനികനാവുകയോ ചെയ്‌താല്‍ നേരത്തെ നല്‍കിയത്‌ സകാത്തായിപരിഗണിക്കില്ല...
           
.... അവകാശികള്‍ ...

... എട്ട്‌ വിഭാഗത്തെയാണ്‌ ഇസ്‌ലാം സകാത്തിന്റെ അവകാശികളായി നിശ്ചയിച്ചിട്ടുള്ളത്‌...
വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്ത്‌മാക്കിയിട്ടുണ്ട്‌...

ഫഖീറുമാര്‍,
മിസ്‌കീന്‍മാര്‍,
സക്കാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതുവിശ്വാസികള്‍,
മോചനപത്രം എഴുതപ്പെട്ടവര്‍,
കടംകൊണ്ട്‌ വലഞ്ഞവര്‍,
ശമ്പളംപറ്റാത്ത യോദ്ധാക്കള്‍, യാത്രമുട്ടിപ്പോയവര്‍ എന്നിവരാണ്‌ അവകാശികള്‍...

....ഇവരില്‍ സകാത്തിന്റെ ഉദ്യോഗസ്ഥര്‍, മോചനപത്രം എഴുതപ്പെട്ടവര്‍, യോദ്ധാവ്‌ എന്നീമൂന്ന്‌ വിഭാഗത്തെ ഇന്ന്‌ കാണപ്പെടില്ല. എത്തിക്കപ്പെട്ടവരില്‍ നിന്നുള്ള ഏതെങ്കിലും ഒരുഗ്രൂപ്പിലെ മൂന്ന്‌പേര്‍ക്ക്‌ നല്‍കിയാലും ബാദ്ധ്യതവീടുന്നതാണ്‌. അവകാശികള്‍ മുസ്‌ലിംകളും ഹാശിം, മുത്തലിബ്‌ എന്നീ നബികുടുംബത്തില്‍ പെട്ടവരല്ലാത്തവരുമായിരിക്കണം...

സ്വന്തംനാട്ടില്‍ അവകാശികളുണ്ടായിരിക്കെ മറ്റുനാട്ടിലേക്ക്‌ സകാത്ത്‌ നീക്കം ചെയ്യാവതല്ലെന്നാണ്‌ പ്രബലം...

അയല്‍വാസികള്‍ പരസ്‌പരം അവരുടെ സക്കാത്തുകള്‍ കൈമാറുന്ന ഒരു സമ്പ്രദായം ഇന്ന്‌ ചിലയിടത്തു കണ്ടുവരുന്നുണ്ട്‌. അത്‌ രണ്ട്‌ കൂട്ടരും അവകാശികളില്‍ പെടുമെങ്കില്‍ അനുവദനീയവും കുടുതല്‍ പുണ്യവുമാണ്‌. അതേസമയം ഒരുത്തന്‍ ധനികനാണെങ്കില്‍ അവനു സക്കാത്ത്‌ നല്‍കലും ആരെങ്കിലും നല്‍കിയാല്‍ അവന്‍ സ്വീകരിക്കലും അനുവദനീയമല്ല. സകാത്ത്‌ വാങ്ങുന്നവന്‍ ഞാനിത്‌ വാങ്ങാന്‍ അര്‍ഹനാണോയെന്ന്‌ ആലോചിക്കണം...

സ്വന്തം ആവശ്യങ്ങള്‍ക്കും താന്‍ ചെലവ്‌ കൊടുക്കല്‍ ബാദ്ധ്യതപെട്ടവരുടെ ആവശ്യങ്ങള്‍ക്കും കണക്കിലെടുക്കാവുന്ന ധനമോ അനുയോജ്യവും അനുവദനീയവുമായ ജോലിയുമില്ലാത്തവരാണ്‌ ഫഖീര്‍...

.... ദിനേനെ തന്റെ ആവശ്യങ്ങള്‍ മിതമായി നിറവേറ്റുവാന്‍ 50 രൂപ ആവശ്യമുണ്ടെങ്കില്‍ കേവലം 20 രൂപ മാത്രം ധനത്തില്‍ നിന്നോ, ജോലി വഴിയോ രണ്ടും കൂടിയോ വരുമാനമുള്ളവര്‍ ഫഖീറുമാരാണ്...

സാധാരണ ജീവിതാവശ്യങ്ങള്‍ക്ക്‌ വരുമാനം ഇപ്രകാരമാണോ എന്ന്‌ നോക്കുക...
ഉദാഹരണമായി ഒരാള്‍ക്ക്‌ അര ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റുണ്ട്‌. അതില്‍ നിന്നു ദിനേന 20 രൂപ ലഭിക്കുന്നു. ദിനം പ്രതി ഇവനു 70 രൂപ ആവശ്യമാകുന്നു. വേറെ ഒരു വരുമാനവും ഇല്ല. ഇവന്‍ ഫഖീറാണ്‌...

....ധനമോ തൊഴിലോ രണ്ടും കൂടിയോ ഒരു തരത്തില്‍ ഞെരുങ്ങി ജീവിക്കാന്‍ ഉണ്ടെങ്കിലും, തന്റെയും ആശ്രിതരുടെയും സാധാരണ ജീവിതത്തില്‍ മേല്‍ ചൊന്ന അത്യാവശ്യങ്ങള്‍ക്ക്‌ മതിയാകാതെ വരുന്നവനാണ്‌ മിസ്‌കീന്‍...

ദിനംപ്രതി 80 രൂപ ആവശ്യമുള്ളവന്‍ അറുപതോ എഴുപതോ  ആണ്‌ നിത്യവരുമാനമെങ്കില്‍ അവന്‍ മിസ്‌കീന്‍മാരില്‍പ്പെടുന്നു...

ഫഖീര്‍, മിസ്‌കീന്‍ അല്ലാത്തവരാണ്‌ ഗനിയ്യ്‌ (ധനികന്‍) സകാത്ത്‌ വാങ്ങല്‍ നിഷിദ്ധമായ ധനികന്‍...

ഇമാം ഇബ്‌നുഹജര്‍ (റ) പറയുന്നു. സാധാരണ ആയുസ്സില്‍ തനിക്കും ആശ്രിതര്‍ക്കും മിതമായികഴിഞ്ഞു കൂടാന്‍ വകയുള്ളവനാണ്‌ ധനികന്‍... (തുഹ്‌ഫ : 7/182, ഫത്‌ഹുല്‍ മുഈന്‍,പേജ്‌ : 186). ശരാശരി വയസ്സ്‌ എന്നത്‌ കൊണ്ടുദ്ദേശം 60-70 വയസ്സാണെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു ...
  (തുഹ്‌ഫ :7/194)
...
അപ്പോള്‍ ഒരാള്‍ പിന്നിട്ട വയസ്സ്‌ കഴിഞ്ഞ്‌ അറുപത്‌ അല്ലെങ്കില്‍ എഴുപത്‌ വയസ്സാകാന്‍ ഇനി അയാള്‍ക്കെത്ര വര്‍ഷം വേണമോ, അത്രയും വര്‍ഷം തനിക്കും തന്റെ ആശ്രിതര്‍ക്കും അപ്രകാരം എത്രവയസ്സ്‌ ബാക്കിയുണ്ടോ അത്രയും കാലം അവര്‍ക്കും പദവിക്കനുയോജ്യമായി സാമാന്യം മതിയായ തോതില്‍ കഴിഞ്ഞ്‌ കൂടാനുള്ള ധനം തോട്ടമായോ ബില്‍ഡിംഗായോ മറ്റോ ഉള്ളയാള്‍ നിരുപാധികം ധനികനാണ്‌...

സ്ഥലം, ബില്‍ഡിംഗ്‌ പോലുള്ള സ്ഥാവര സ്വത്തുക്കളില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം അല്ലെങ്കില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന ലാഭം മുതലായവ കൊണ്ട്‌ ഇപ്രകാരം മതിയാകുന്നവരെല്ലാം മുതലാളിമാരാണ്‌ ...
  (തുഹ്‌ഫ : ശര്‍വാനി : 7/182 )

ഇത്തരം മുതലാളിമാര്‍ക്ക്‌ സകാത്ത്‌ നല്‍കാവതല്ല. തന്റെ സാമ്പത്തിക നില മറച്ചുവെക്കുന്നതിനായി ദരിദ്രനെ പോലെ പെരുമാറുന്നത്‌ പോലും ഇവര്‍ക്ക്‌ വിലക്കപ്പെട്ടതാണ്‌ ...

.....പിതാവ്‌, മക്കള്‍, ഭര്‍ത്താവ്‌ എന്നിവരില്‍ നിന്നു ലഭിക്കുന്ന നിര്‍ബന്ധ ചെലവ്‌ വിഹിതം കൊണ്ട്‌ മതിയാകുന്നവര്‍ക്ക്‌ സകാത്തിന്റെ ഉടമ സകാത്ത്‌ നല്‍കിയാല്‍ സകാത്ത്‌ വീടുകയില്ല. നിര്‍ബന്ധ ചെലവ്‌ കൊണ്ട്‌ തികയുന്നില്ലെങ്കില്‍ അവര്‍ക്ക്‌ സകാത്ത്‌ നല്‍കാവുന്നതാണ്‌...

പിതാവിന്‌ തന്റെ ഫിത്ര്‍ സകാത്ത്‌ ജോലിക്ക്‌ കഴിവുള്ള താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത വലിയമകന്‌ നല്‍കാവുന്നതാണ്‌. അതുപോലെ പ്രസ്‌തുത മകന്റെ സകാത്ത് താന്‍ ചെലവുകൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത തന്റെ പിതാവിനും നല്‍കാം...

നിര്‍ബന്ധചെലവുകൊണ്ട്‌ തികയുന്നവര്‍ക്ക്‌ ഫഖീര്‍, മിസ്‌കീന്‍ എന്നനിലക്ക്‌ സകാത്ത്‌ വാങ്ങാന്‍ പറ്റില്ല. കാരണം അവര്‍ ഫഖീറോ, മിസ്‌കീനോ അല്ല. എന്നാല്‍ സകാത്തിന്‌ അര്‍ഹതയുണ്ടാകുന്ന മറ്റേതെങ്കിലും വിശേഷണം അവരിലുണ്ടെങ്കില്‍ അവര്‍ക്ക്‌ സകാത്ത്‌ വാങ്ങാം...

....ഭര്‍ത്താവ്‌ ദരിദ്രനായത്‌ കൊണ്ട്‌ അവന്‌ സകാത്ത്‌ നിര്‍ബന്ധമില്ല. എന്നാല്‍ ഭാര്യസകാത്ത്‌ നല്‍കാന്‍ കഴിവുള്ളവളാണെങ്കില്‍ അവളുടെ സകാത്ത്‌ അവള്‍ നല്‍കല്‍ സുന്നത്തുണ്ടല്ലോ. അത്‌ ഭര്‍ത്താവിന്‌ തന്നെ നല്‍കാവുന്നതാണ്‌... അങ്ങനെ നല്‍കല്‍ സുന്നത്തുണ്ട്‌. അവനത്‌ അവളുടെ ചെലവിലേക്ക്‌ വിനിയോഗിക്കുകയും ചെയ്യാം...

മൂന്ന്‌ ത്വലാഖ്‌ ചൊല്ലപ്പെട്ട ഗര്‍ഭിണികളുടെയും മടക്കി എടുക്കാന്‍ പറ്റുന്ന ത്വലാഖിന്റെ ഇദ്ദ ആചരിക്കുന്നവളുടെയും ഫിത്ര്‍ സകാത്ത്‌ ഭര്‍ത്താവ്‌ നല്‍കണം...

അവിഹിത ബന്ധത്തിലൂടെ ജനിച്ച കുട്ടിയുടെ  സകാത്ത്‌ ഉമ്മ നല്‍കണം...
  (ഇആനത്ത്‌ : 2/165)

....വിതരണവും കമ്മിറ്റിയും ...

....സകാത്ത്‌ വിതരണത്തിന്‌ മൂന്ന്‌ രൂപങ്ങളാണ്‌ ഇസ്‌ലാമിക ശരീഅത്ത്‌ വ്യവസ്ഥ ചെയ്‌തിട്ടുള്ളത്‌...

1-സകാത്ത്‌ വിഹിതം അവകാശികള്‍ക്ക്‌ ദായകന്‍ നേരിട്ട്‌ എത്തിക്കുക...
2- അവകാശികള്‍ക്ക്‌ എത്തിക്കാനായി ഒരു വക്കീലിനെ ചുമതലപ്പെടുത്തുക...
3- ഇസ്‌ലാമിക ഭരണാധികാരിയെ ഏല്‍പ്പിക്കുക...

....ഈ രൂപമല്ലാതെ ഒരു സംഘം ആളുകള്‍ സ്വയം സംഘടിച്ച്‌ സകാത്ത്‌ ധനം പിരിച്ചെടുക്കുന്ന രീതി ഇസ്‌ലാമിലില്ല... അവര്‍ക്ക്‌ സകാത്ത്‌ നല്‍കിയാല്‍ ബാദ്ധ്യത ഒഴിവാകുകയില്ല...

ഇസ്‌ലാമിക ഭരണാധികാരി ഇന്ന്‌ നമ്മുടെ നാടുകളിലില്ല. ആ പദവി അലങ്കരിക്കാന്‍ പള്ളിയിലെ ഇമാമുകള്‍ക്കോ, കമ്മറ്റികള്‍ക്കോ, സംയുക്ത ഖാസിമാര്‍ക്കോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ഇസ്‌ലാമിക ഭരണാധികാരിക്കു തന്നെ ആന്തരീകമായ സകാത്ത്‌ പിരിച്ചെടുക്കല്‍ അനുവദനീയമല്ല. ഫിത്ര്‍ സകാത്ത്‌ ആന്തരിക സകാത്താണ്‌...
 (തുഹ്‌ഫ : 3/344)

....ഇന്ന്‌ ചിലര്‍ നടത്തുന്ന സംഘടിത സകാത്തിന്‌ യാതൊരു അടിസ്ഥാനവുമില്ല.
വിശുദ്ധ ഖുര്‍ആനിലെ അവരുടെ സ്വത്തില്‍ നിന്ന്‌ നിങ്ങള്‍ സ്വദഖ പിടിക്കുക എന്ന സൂക്തം ബിദഇകള്‍ തെളിവാക്കുന്നത്‌ വിവരക്കേടാണ്‌. കാരണം ഈ പറഞ്ഞ ശേഖരണം ബാഹ്യമായ സ്വത്തിന്റെ സകാത്തിനെ സംബന്ധിച്ചാണ്‌. അതിനു പുറമെ ശേഖരിച്ചു വിതരണം ചെയ്യണമെന്ന ആജ്ഞ ഒരു യാദൃഛിക കാരണത്തിന്‌ വേണ്ടിയായിരുന്നു. ജനങ്ങള്‍ അത്‌ വേണ്ടത്ര ഗ്രഹിക്കാത്തതും അതിനോട്‌ അവര്‍ക്കുള്ള വിയോജിപ്പുമായിരുന്നു അത്‌. (സകാത്ത്‌ നിര്‍ബന്ധമാക്കിയ ആദ്യഘട്ടത്തില്‍) ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങളെല്ലാം തല്‍സമയത്ത്‌ പരിപൂര്‍ണമായി ഉറക്കാത്തതാണിതിനു കാരണം. ഈന്യായമെല്ലാം പിന്നീട്‌ നീങ്ങിയിട്ടുണ്ട്‌ ... 
   (തുഹ്‌ഫ:3/344)

....സംഘടിതമായി സകാത്ത്‌ വിതരണം നടത്താന്‍ അംഗീകൃതമായ രീതികളുണ്ട്‌.
ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാസി, സകാത്തിന്റെ കാര്യത്തില്‍ കൂടി പ്രത്യേകം അധികാരം നല്‍കിയോ അഥവാ അതും കൂടി ഉള്‍ക്കൊള്ളുന്ന പൊതുഅധികാരം നല്‍കിയോ നിയമിക്കപ്പെട്ടാല്‍ ആ ഖാസിക്ക്‌ സകാത്ത്‌ മുതല്‍ ഏല്‍പ്പിച്ച്‌ ഉടമകള്‍ക്ക്‌ ഉത്തരവാദിത്വം ഒഴിയാം. ഖാളി ആ പ്രദേശത്തെ അവകാശികള്‍ക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെവെച്ചോ വിതരണം നടത്തുകയും ആവാം...
(കൂടുതല്‍ പഠനത്തിന്‌ തുഹ്‌ഫ : 7/155, നിഹായ: 6/155 എന്നിവനോക്കുക)._

.... ബാദ്ധ്യതപ്പെട്ട മുതലുടമകള്‍ ഒന്നിച്ച്‌ സംഘടിച്ച്‌ സകാത്ത്‌ മുതലുകള്‍ സംഭരിച്ച്‌ അവരുടേത്‌ പ്രത്യേകം കരുതി വിതരണം ചെയ്‌താലും സാധുവാകും. ഉംദയിലും മറ്റും ഇത്‌ കാണാം. അംഗീകൃത രീതിയിലുള്ള ഈ സംഘടിത സകാത്ത്‌ അനുവദനീയമാണെങ്കിലും ഏറ്റവും നല്ലത്‌ അവനവന്‍ സ്വയംവിതരണം ചെയ്യലാണ്‌...

..... സകാത്ത്‌ വാങ്ങാനര്‍ഹരായവര്‍ സമ്പന്നരുടെ വീട്ടുപടിക്കല്‍ യാചകരെപോലെ പാത്രവും ചുമന്നു നില്‍ക്കുന്ന ദയനീയരംഗം ഇല്ലായ്‌മ ചെയ്യുകയാണ്‌ സകാത്ത്‌ കമ്മറ്റിക്കാരുടെ ലക്ഷ്യമെന്ന അവരുടെ വാദം ശരിയല്ല. വാസ്‌തവത്തില്‍ ഒറ്റപ്പെട്ട യാചന ഒഴിവാക്കുന്നതിന്ന്‌ വേണ്ടി സംഘടിത യാചന ഏര്‍പ്പെടുത്തുകയാണവര്‍ ചെയ്യുന്നത്‌. സ്വയം നിര്‍മ്മിക്കുന്ന ന്യായത്തിന്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല...

...ഫിത്ര്‍ സകാത്തിന്റെ മഹത്വം നബി *ﷺ* പഠിപ്പിക്കുന്നത്‌ കാണുക. നോമ്പിന്റെ പ്രതിഫലം ആകാശ ഭൂമിക്കിടയില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌. ഫിത്ര്‍ സകാത്ത്‌ വഴിയാണത്‌ ഉയര്‍ത്തപ്പെടുന്നത്‌ ...
  (തുഹ്‌ഫ : 3/305)

*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...