യാചന
من سال الناس تكثرا فإنما يسال جمرا فليستقل
او ليستكثر" (مسلم)
നബി(സ) പ്രസ്താവിച്ചു: "ധനവർദ്ധനവിന് വേണ്ടി ആരെങ്കിലും
ജനങ്ങളോട് യാചിച്ചാൽ നിശ്ചയം അവൻ തീക്കട്ടയാണ് ചോദിക്കു
ന്നത്. അതിനാൽ അവൻ ചുരുക്കിക്കൊള്ളട്ടെ, അല്ലെങ്കിൽ വർധി
പിച്ചുകൊള്ളട്ടെ" (മുസ്ലിം).
'യാചന നിരോധിത മേഖല' എന്നെഴുതിയ ബോർഡുകൾ ചില
നഗരങ്ങളിൽ കാണാറുണ്ട്. യാചകരെ അറപ്പോടെയും വെറുപ്പോ
ടെയും വീക്ഷിക്കുന്നവരുണ്ട്. ഒരു നേരത്തെ വിശപ്പടക്കാൻ ദയനീയ
ഭാവത്തിൽ മുമ്പിൽ വന്ന് കൈനീട്ടുന്നവരെ ആട്ടിയോടിക്കുന്നവരു
മുണ്ട്. തികച്ചും മനുഷ്യത്വ രഹിതമായ നിലപാടുകളാണിത്.
കുടുംബാസൂത്രണമെന്ന പേരിൽ മനുഷ്യക്കുഞ്ഞിന് ഭൂമിയിൽ
പിറന്നുവീഴാനുള്ള അവകാശം നിഷേധിക്കുന്ന തലതിരിഞ്ഞ
സാമ്പത്തിക നയങ്ങളുടെ അനന്തരഫലമാണിത്.
മനുഷ്യനും അവന്റെ സമ്പത്തും തമ്മിലുള്ള ബന്ധം താൽക്കാ
ലികമാണ്. ഉത്തരവാദിത്വത്തിന്റേതാണ്. ദാരിദ്ര്യം പോലെ തന്നെ
സാമ്പത്തിക ശേഷിയും ഐഹിക ജീവിതത്തിലെ പരീക്ഷണമാണ്.
ഈ ലോകത്ത് മുഴുവൻ സ്യഷ്ടിജാലങ്ങൾക്കും ആവശ്യമായ വിഭ
വങ്ങളൊരുക്കിയ സഷ്ടാവ് ആരുടെയും സഹായമില്ലാതെ എല്ലാ
വർക്കും കൃത്യമായ ഭക്ഷണം നൽകാൻ കഴിവുള്ളവനാണ്. കട
ലിലും കരയിലുമുള്ള കോടാനുകോടി ജീവജാലങ്ങൾക്ക് ജീവിത
വിഭവങ്ങൾ യഥേഷ്ടം നൽകി സംരക്ഷിച്ചുപോരുന്ന സർവ്വശക്തനായ അല്ലാഹുവിന് നമ്മുടെ മുമ്പിൽ യാചിച്ചു വരുന്നവനെ
അറിയാതിരിക്കില്ലല്ലോ അതിലൂടെ അവൻ നമ്മെ പരീക്ഷിക്കുകയാണ്
കുതിരപ്പുറത്ത് വന്നാലും യാചനക്ക് അവകാശമുണ്ട്
നബിവചനം വിസ്മരിക്കരുത്.
മനു ഷ്യന് അവന്റെ സ്വത്തിലുള്ള ഉടമസ്ഥാവകാശം താൽകാലികമാണ്..
. യഥാർഥ ഉടമ അല്ലാഹു മാത്രം. ഇന്ന് നമ്മുടേതെന്
അവകാരപ്പെടുന്നത് നാളെ മറ്റൊരാളുടേതാകാം. അവസാനത്തെ
അവകാശി അല്ലാഹു മാത്രമാണ്. അതിനാൽ സമ്പത്ത് കയ്യിലുള്ള
പ്പോൾ ആവശ്യക്കാരായ യാചകരെ തടയുന്നത് ശരിയല്ല. "താങ്കൾ യാചകനെ ആട്ടിയോടിക്കരുത്' എന്ന
ഖുർആനികാധ്യാപനം ശ്രദ്ദേയമാണ്. യാചിച്ചു വരുന്നവനെ
വെറും കയ്യോടെ മടക്കരുത് ഒന്നുമില്ലെങ്കിൽ ഒരു നല്ലവാക്
പറഞ്ഞെങ്കിലും അവനെ ആശ്വസിപ്പിക്കണമെന്നാണ് നബി(സ)
പഠിപ്പിച്ചത്,
മാത്രമല്ല, യാചകരെ പരിഗണിച്ചതിന്റെ പേരിൽ അല്ലാഹു അനു
ഗ്രഹിക്കുകയും സാമ്പത്തിക വർദ്ധനവും പ്രയാസങ്ങളിൽനിന്നുള
മോചനവും ലഭിക്കുകയും ചെയ്യും. അതുപോലെ അവരെ അവഗ
ണിച്ചതിന്റെ ഫലമായി ഒരുപക്ഷേ അവരുടെ അവസ്ഥയിലേക്ക്
താഴ്ത്തപ്പെട്ട് ശിക്ഷയനുഭവിക്കേണ്ടതായും വരും, പൂന്താനം പറഞ്ഞത് പോലെ
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക മുകളിലേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ”
(ജ്ഞാനപ്പാന)
എന്നാൽ യാചന നിരുത്സാഹപ്പെടുത്തിയ മതമാണ് ഇസ്ലാം.
സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാചനക്കിറങ്ങുന്ന
തിനെ
ഇസ്ലാം വിരോധിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ യാചന
അനുവദനീയമാവുകയുള്ളൂ. തീക്കട്ടയാണവൻ ചോദിക്കുന്നത് എന്ന
പരാമർശത്തിന് രണ്ടു വ്യാഖ്യാനങ്ങൾ പറയപ്പെട്ടിരിക്കുന്നു. (1) നര
ക ശിക്ഷ ലഭിക്കുമെന്നതിനുളള ആലങ്കാരിക പ്രയാഗം, (2) അവൻ അനതികൃതമായി യാചിച്ചു നേടിയ ധനം തീ കട്ടയാക്കി
അത് കൊണ്ടവനെ ശിക്ഷിക്കപ്പെടും, അത്തരം യാചകർ അന്ത്യനാളിൽ
മുഖത്ത് യാതൊരു മാംസവുമില്ലാതെ വികൃതരൂപത്തിൽ യാത്ര യാക്കപ്പെടുമെന്ന് ഹദീസിൽ കാണാം.
ദാരിദ്ര്യ നിർമാർജനത്തിനുള്ള എല്ലാ മാർഗ്ഗങ്ങളും സ്വീകരിച്ച ശേഷം
ചില പ്രത്യേക സാഹചര്യത്തിൽ ഇസ്ലാം യാചന അനുവ
ന്ന് ണ്ട് നബി(സ) പറഞ്ഞു: യാചന മൂന്നിൽഒരാൾക്കൊഴികെ
അനുവദനീയമല്ല! 1 രണ്ടു വിഭാഗങ്ങൾക്കിടയിൽ
സംഘർഷമുണ്ടായപ്പോൾ രഞ്ജിപ്പുണ്ടാക്കാൻ പണം ഇറക്കിയവൻ,
പ്രസ്തുത സംഖ്യ ലഭിക്കുന്നത് വരെ ചോദ്യം അവൻ അനുവദനീയമാണ്.... (2) (ധനം മുഴുവൻ നശിപ്പിച്ച ആപത്തിൽ
പെട്ടവൻ. ജീവിതം നിലനിൽക്കാനാവശ്യമായത് ലഭിക്കുന്നത് വരെ
യാചിക്കാം. (3) തന്റെ ജനതയിൽനിന്ന് ബുദ്ധിയുള്ള മൂന്നാളുകൾ
ദാരിദ്ര്യം കൊണ്ട് സാക്ഷി നിൽക്കാൻ മാത്രം ദാരിദ്യം പിടിപെട്ട
വൻ .അവനും ആവശ്യമുള്ളത് ലഭിക്കുന്നത് വരെ യാചിക്കാം.
ഇതല്ലാതെ യാചന ഖബീ സ ത്ത, നി ഷി ദ്ധ മാ ണ്. യാചകൻ
നിഷിദ്ധമായി ഭക്ഷിക്കുന്നതാണ്." (മുസ്ലിം)
അദ്ധ്വാനിക്കാൻ കഴിയുന്നതോടുകൂടി യാചിച്ചു വന്ന മനുഷ്യനു
മഴു വാങ്ങിക്കൊടുത്ത് തൊഴിലെടുത്ത് ജീവിക്കാനാവശ്യപ്പെട്ടശേഷം
അവൻ സമ്പാദിച്ച വെള്ളിനാണയങ്ങളുമായി വന്നപ്പോൾ നബി(സ)
പറഞ്ഞു: “അന്ത്യ നാളിൽ മുഖത്ത് യാചനയുടെ പാടുകളുമായി
വരുന്നതിനെക്കാൾ നിനക്കുത്തമം ഇതാണ്." (ഹദീസ്)